കോട്ടയം: മണ്ണെടുപ്പിനെതിരെ ജിയോളജി വകുപ്പിന് പൗരന്റെ പരാതി. ജില്ലാ മൈനിംഗ് ജിയോളജി ഓഫീസര്‍ക്കാണ് അജ്ഞാതന്‍ പരാതി അയച്ചത്. ഉഴവൂര്‍ വില്ലേജില്‍ മണ്ണ് മാഫിയ പിടിമുറുക്കിയാതായി കാണിച്ച് നല്കിയ പരാതിയുടെ അവസാനം എന്ന് പൗരന് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഉഴവൂര്‍ വില്ലേജ് ഓഫീസര്‍ തങ്കച്ചന്, പഞ്ചായത്ത് വൈസ് പ്രസിഡന്റും കേരളാ കോണ്‍ഗ്രസ് മാണിഗ്രൂപ്പ് നേതാവുമായ പി.എല്‍. അബ്രഹാം, ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കാപ്പുകാലയില് സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ മണ്ണെടുപ്പ് നടത്തുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ഉഴവൂര്‍ കുരിശുപള്ളി കവലയിലെ പിഡബ്ലുഡി റോഡിനോട് ചേര്‍ന്നുള്ള പൊതുനിലത്തെ മണ്ണ് എടുത്തുമാറ്റിയതിന്റെ ചിത്രവും പരാതിക്ക് പ്പം ഹാജരാക്കിയിട്ടുണ്ട്. ഉഴവൂര്‍-കരിനച്ചി ചേറ്റുകുളം റോഡില്‍ കപ്പുകാലയില്‍ സ്റ്റീഫന്റെ വീടിന് സമീപത്ത് നിന്നും രാത്രികാലങ്ങളില്‍ മണ്ണെടുപ്പ് പതിവാകുന്നതായും പരാതിയില്‍ പറയുന്നു. മണ്ണ് മാഫിയയുടെ രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വീധീനവും ഗുണ്ടായിസവും പേടിച്ചാണ് ഇതിനെതിരെ പരസ്യമായി പ്രതികരിക്കാന്‍ നാട്ടുകാര്‍ തയ്യാറാവാത്തതെന്നാണ് പരാതിക്കാരന്റെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: