കുറവിലങ്ങാട്: കടുത്തുരുത്തി വലിയപള്ളി ബേത്ത്സ്ലീഹേ സെമിനാരിയിലെ വൈദിക വിദ്യാര്‍ത്ഥിയും കുറവിലങ്ങാട് ദേവമാതാ കോളേജ് ബിഎസ്സി സുവോളജി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയുമായ തൊടുപുഴ മണക്കാട് മഠത്തില്‍ വീട്ടില്‍ ബിബിന്‍ എബ്രഹാമി(20)നെ യൂത്തുകോണ്‍ഗ്രസ് സംസ്ഥാന നേതാവിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതില്‍ പ്രതിക്ഷേധം ശക്തമായി. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ദേവമാതാ കോളേജ് സംയുക്ത വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ കുറവിലങ്ങാട് ടൗണില്‍ പ്രകടനം നടത്തി.
ബൈപാസ് റോഡില്‍ സ്വകാര്യവ്യക്തി നടത്തുന്ന ഹോസ്റ്റലില്‍ വ്യാഴാഴ്ച വെളുപ്പിന് 2.30-നായിരുന്നു ആക്രമണം. കുറെ നാളുകളായി കുറവിലങ്ങാട് ദേവമാതാ കോളേജില്‍ കെഎസ്യു പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബിഎസ്സി ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു. യൂത്ത്കോ ണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരുണ്‍ ജോസഫ്, കുറവിലങ്ങാട് സ്വദേശി മെല്ബിന്, ബെംഗളൂരില്‍ എംബിഎ വിദ്യാര്‍ത്ഥിയായ മാണികാവ് പൂയപ്പടം വീട്ടില്‍ എബിന് റോയി തുടങ്ങി കണ്ടാല്‍ അറിയാവുന്ന 10പേര്‍ക്കെതിരെ പോലീസ് കേസ്സെടുത്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: