തിരുവനന്തപുരം: നഗരസഭയുടെ സ്മാര്‍ട്ട്സിറ്റി പ്രപ്പോസലുമായി ബന്ധപ്പെട്ട് സ്കൂള്‍, കോളേജ്, ഓഫീസ് കോംപ്ലക്സുകള്‍ എന്നിവിടങ്ങളില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ ആവേശകരമായ പ്രതികരണമാണ് ഉണ്ടായതെന്ന് മേയര്‍ വി.കെ. പ്രശാന്ത്. വിവിധ കാമ്പസുകളില്‍ ഒട്ടേറെ പേര് വോട്ടെടുപ്പില്‍ പങ്കെടുത്ത് നഗരവികസനത്തെ സംബന്ധിച്ച തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. ഏരിയ വികസന പദ്ധതി പ്രദേശം നിശ്ചയിക്കുന്നതിനും ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമാണ് ശേഖരിക്കപ്പെട്ടത്. നഗരസഭയിലെ നൂറോളം ജീവനക്കാര്‍ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഇലക്ഷന് കമ്മീഷന് അനുവദിച്ച ബാലറ്റ് ബോക്സുകളാണ് ഇതിനായി ഉപയോഗിച്ചത്. അഭിപ്രായ വോട്ടെടുപ്പിന് മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്കി.
നഗരസഭയുടെ സ്മാര്‍ട്ട്സിറ്റി പ്രപ്പോസല്‍ തയ്യാറാക്കുന്നതിനുള്ള അഭിപ്രായ വോട്ടെടുപ്പിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് നൂറ് വാര്‍ഡുകളുലും വോട്ടെടുപ്പ് നടക്കും. വാര്‍ഡ് 1 മുതല്‍ 50 വരെ രാവിലെ 9 മുതല്‍ 12 വരെയും 51 മുതല്‍ 100 വരെയുള്ള വാര്‍ഡുകളില്‍ 1 മുതല്‍ 4 വരെയുമാണ് വോട്ടെടുപ്പ്.
വോട്ടെടുപ്പിനുള്ള ഇവിഎം സെറ്റിംഗ് നഗരസഭയില്‍ പൂര്‍ത്തിയായി. എല്ലാ കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഒരോ വോട്ടെടുപ്പ് കേന്ദ്രത്തിലും രണ്ട് ഉദ്യോഗസ്ഥരെ വീതമാണ് നിയോഗിച്ചിട്ടുള്ളത്. പോളിംഗ് ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്നതിന് നഗരസഭയുടെ വാഹനങ്ങള്‍ ക്രമീകരിച്ചു. സ്മാര്‍ട്ട്സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ രാവിലെ 7 ന് നഗരസഭാ മെയിന്‍ ഓഫീസില്‍ റിപ്പോര്‍ട്ടു ചെയ്യണം. ചുമതലയുള്ള നഗരസഭാ ജീവനക്കാര്‍ 8 നകം ബന്ധപ്പെട്ട പോളിംഗ് കേന്ദ്രത്തിലെത്തണം. വൈകിട്ട് നടത്തുന്ന കൗണ്ടിങ്ങിന് നഗരസഭാ കൗണ്‍സില്‍ ലോഞ്ചിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: