പാറശ്ശാല: അളവു തൂക്ക ഉപകരണങ്ങളില്‍ ക്രമക്കേടുകള്‍ വ്യാപകം . വഴി വാണിഭക്കാര്‍, ചന്തകളില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി, ഇറച്ചി സ്റ്റാളുകള്‍ എന്നിവിടങ്ങളിലെ ത്രാസുകളില്‍ ഒരു കിലോക്ക് നൂറു മുതല്‍ ഇരുന്നൂറ് ഗ്രാം വരെ വ്യത്യാസം വരുന്നു. ചന്തകളിലെ വില്പന കേന്ദ്രങ്ങളിലുള്ള ത്രാസുകളില്‍ ഭൂരിഭാഗവും സില് ചെയ്തിട്ട് വര്‍ഷങ്ങളായി. അളവ് തൂക്കവിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്താത്തത് ഇത്തരക്കാര്‍ കൂടുതല്‍ തട്ടിപ്പ് നടത്തുന്നത്. കോല് ത്രാസുകള്‍ മാറി ഇലക്ട്രോണിക് ത്രാസുകളായി മാറിയത് വ്യാപാരികള്‍ക്ക് കൃത്യമം കാണിക്കാന്‍ എളുപ്പമായി. അമ്പത് കിലോ ശേഷിയുള്ള ത്രാസ്് സില് ചെയ്യുന്നതിന് മൂന്നൂറ് രൂപയാണ് സര്‍ക്കാരിന് ഫീസ് നല്‍ക്കേണ്ടത്.സീലിംഗ് നടത്തുന്നതിന് വന്‍ തുക കമ്പനിക്കാര് വ്യാപാരികളില്‍ നിന്ന് ഈടാക്കുന്നതായി ആരോപണമുണ്ട്. തൂക്കത്തില്‍ ഏറ്റവും കൂടുതല്‍ വെട്ടിപ്പ് നടത്തുന്നത് ഇറച്ചിക്കടകളിലാണ്. ഇറച്ചിക്ക് വില കുറച്ച് നല്‍കിയശേഷം തൂക്കത്തിലാണിവര് വെട്ടിപ്പ് നടത്തുന്നത്. പരിശോധനകള്‍ കര്‍ശനമാക്കിയില്ലെങ്കില്‍ ഉപഭോക്താവിന് വന്‍ നഷ്ടമാണ് സംഭവിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: