ലക്നോ; ഉത്തര്‍പ്രദേശിലെ 404 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി.15 ജില്ലകളിലെ 73 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. 2013ല്‍ വര്‍ഗീയ കലാപം അരങ്ങേറിയ മുസാഫര്‍നഗര്‍, ഷാംലി എന്നീ ജില്ലകളും ഇതില്‍പെടുന്നു.
ബാഗ്പെട്ട്, മീററ്റ്, ഗാസിയാബാദ്, അലിഗഡ്, ഗൗതം ബുദ്ധനഗര്‍, ഹാപ്പൂര്‍, കൂട്ടമാനഭംഗം നടന്ന ബുലന്ദ് ഷഹര്‍, മഥുര, ഹത്രാസ്, ആഗ്ര, ഫിറോസാബാദ്, കാസ്ഗഞ്ജ് തുടങ്ങിയ ജില്ലകളലാണ് ഇന്ന് വോട്ടെുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. 2.57 കോടിപ്പേര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും. ഇവരില്‍ 24 ലക്ഷം കന്നിവോട്ടര്‍മാരാണ്. 1.17 പേര് സ്ത്രീകളും.
സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായിരുന്ന മുസാഫര്‍നഗറിലെ 887 പോളിംഗ് ബൂത്തുകളില്‍ 600 ലും വീഡിയോ ക്യാമറകള്‍ വഴി തെരഞ്ഞെടുപ്പ് നടപടികള്‍ നിരീക്ഷിക്കും. മുസാഫര്‍ നഗറിലും ഷാംലി ജില്ലയിലും മാത്രമായി ആറായിരത്തോളം അര്‍ധസൈനിക സേനാംഗങ്ങളെയാണ് സുരക്ഷ ഉറപ്പിക്കാന്‍ വിന്യസിച്ചിരിക്കുന്നത്.
403 മണ്ഡലങ്ങള്‍ ഉളള യുപിയില്‍ ഏഴ് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ മാസം 15, 19, 23, 27 മാര്‍്ച്ച് 4,8 തീയതികളിലാണ് അവശേഷിക്കുന്ന ആറ് ഘട്ടങ്ങളിലെ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം മാര്‍ച്ച് 11 നാണ് യുപിയിലെയും വോട്ടെണ്ണല്‍ നടക്കുക.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഉജ്വല വിജയം നേടിയ മണ്ഡലങ്ങള്‍ ഈ പ്രദേശങ്ങളിലാണ്.കടുത്ത ത്രികോണ മല്‍സരമാണ് 73 മണ്ഡലങ്ങളിലും. ആറാമത്തെയും അവസാനത്തെയും ഘട്ട തെരഞ്ഞെടുപ്പ് മാര്‍ച്ച് എട്ടിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: