വാഷിങ്ടൺ: കുടിയേറ്റ നിരോധന നിയമം കൂടുതൽ കർശനമാക്കാൻ അമേരിക്കൻ പ്രഡിസന്റ് ഡൊണാൾഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട ചില സുപ്രധാന പ്രഖ്യാപനങ്ങൾ അടുത്തയാഴ്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.
വൈറ്റ് ഹൗസിൽ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്കൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം.
കുടിയേറ്റ നിരോധനത്തിൽ കോടതിയിൽ നിന്ന് അനുകൂല വിധി പ്രതീക്ഷിക്കുന്നതായും അന്തിമ വിജയം തനിക്കൊപ്പമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.കോടതി കൈവിട്ടാൽ പുതിയ നിയമം തന്നെ കൊണ്ടുവന്നേക്കാമെന്നും ട്രംപ് സൂചന നൽകി.
ഇറാൻ, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കു 90 ദിവസത്തേക്കും അഭയാർഥികൾക്കു 120 ദിവസത്തേക്കും യുഎസിലേക്കു പ്രവേശനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജനുവരി ഒടുവിലാണു ട്രംപ് ഒപ്പു വച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: