വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് തീരത്തടിഞ്ഞ ജീവനുള്ള തിമിംഗലങ്ങളെ കടലില്‍ തിരികെ വിട്ടു. തെക്കന്‍ ദ്വീപായ ഫെയര്‍വെല്‍ സ്പ്ലിറ്റിലാണ് തിമിംഗലങ്ങള്‍ കൂട്ടത്തോടെ ഒഴുകിയെത്തിയത്. ഇതില്‍ 300 ഓളം ചത്തിരുന്നെങ്കിലും ബാങ്കിയുള്ളവയെയാണ് ന്യൂസിലാന്‍ഡ് തീരരക്ഷാസേനയുടെ സഹായത്തോടെ കടലില്‍ തിരികെ എത്തിച്ചത്.
സമീപവാസികളും പരിസ്ഥിതി സംരക്ഷണ വകുപ്പ് ജീവനക്കാരുമടക്കം നൂറുകണക്കിന് പേര് തിമിംഗലങ്ങളെ കടലിലേക്ക് തിരിച്ചയക്കാനുള്ള പരിശ്രമത്തില്‍ ഏര്‍പ്പെട്ടു. ജീവന് ശേഷിച്ച തിമിംഗലങ്ങള്‍ക്കു മേല്‍ നനഞ്ഞ തുണികളിട്ടും മറ്റും ജീവന് നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ആദ്യമേ തുടങ്ങിയിരുന്നു. തുടര്‍ന്നാണ് കൈകള്‍ കോര്‍ത്തു പിടിച്ച് വാളണ്ടിയര്‍മാര്‍ ഇവയെ തിരികെ കടലില്‍ ഒഴുക്കിയത്.
കൂടുതല്‍ മികച്ച കാലാവസ്ഥയും ഒപ്പം തെളിഞ്ഞ കടലും രക്ഷാപ്രവര്‍ത്തനം കൂടുതല്‍ എളുപ്പമാക്കി. കൂടുതല്‍ ആളുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഗോള്‍ഡന്‍ ബേ ബീച്ചിലേക്ക് എത്തിയിരുന്നു. അതേസമയം, തിമിംഗലങ്ങള്‍ വീണ്ടും തീരത്തടിഞ്ഞേക്കാം എന്നും ആശങ്കയുണ്ട്. വാളണ്ടിയര്‍മാരാണ് ഒരുദിവസം മുഴുവന്‍ നീണ്ട പ്രവര്ത്തനത്തിനൊടുവില് തിരികെ കടലില്‍ ഒഴുക്കിയത്.
വ്യാഴാഴ്ച രാത്രിയാണ് തിമിംഗലങ്ങള്‍ കൂട്ടത്തോടെ തീരത്തടിഞ്ഞത്. നാനൂറില്‍ അധികം തിമിംഗലങ്ങളില്‍ 300 എണ്ണവും ചത്തു. ബാക്കിയുള്ളവ ജീവന് നഷ്ടപ്പെടാതെ ബാക്കിയുണ്ടായിരുന്നു. ഇവയെയാണ് തിരികെ കടലില്‍ എത്തിച്ചത്. പക്ഷേ ഒറ്റരാത്രി കൊണ്ട് എങ്ങനെ ഇത്രയും അധികം തിമിംഗലങ്ങള്‍ തീരത്തെത്തി എന്ന കാര്യം ദുരൂഹമായി തുടരുകയാണ്. ഇക്കാര്യത്തില്‍ കൃത്യമായ ഒരു നിഗമനത്തില്‍ എത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.
ന്യൂസിലാന്‍ഡില്‍ ഏറ്റവും കൂടുതല്‍ തിമിംഗലങ്ങള്‍ തീരത്തടിഞ്ഞ സംഭവം ഇതാണെന്ന് അധികൃതര്‍ അറിയിച്ചു. കടലില്‍ നിന്നു മത്സ്യങ്ങള്‍ കൂട്ടത്തോടെ വന്നു കരയിലേക്കടിയുന്ന പ്രതിഭാസം സ്വാഭാവികമാണെങ്കിലും ഇത്രയധികം തിമിംഗലങ്ങള്‍ തീരത്തടിയുന്നത് ഇതാദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: