കണ്ണൂര്‍: ഏച്ചൂര്‍കോട്ടം ശിവക്ഷേത്രത്തിലെ പ്രസിദ്ധമായ ഊട്ട് മഹോത്സവം ഇന്ന് രാവിലെ 7 മണിക്ക് തിരുവത്താഴത്തിനുള്ള അരിയളവോടെ ആരംഭിക്കും. ഉച്ചക്ക് 2 മണിക്ക് നെയ്യമൃത് വ്രതക്കാര്‍ വിവിധ മഠങ്ങളില്‍ പ്രവേശിക്കും. 16 ന് 4 മണിക്ക് മാതൃസമിതിയുടെ നേതൃത്വത്തില്‍ കലവറ നിറക്കല്‍ ഘോഷയാത്ര, 7 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണം, 8 മണിക്ക് തായമ്പക, 9 ന് ഭഗവതി ക്ഷേത്രത്തില്‍ വലിയ ഗുരുതി, 10 ന് തിടമ്പ്നൃത്തം, 17 ന് 6.45 ന് ഭജനാമൃതം, 8.30 ന് തായമ്പക, 10 ന് ഇരട്ടത്തിടമ്പ്നൃത്തം, 18 ന് 4മണിക്ക് മുണ്ടേരി, ഏച്ചൂര്‍, വാരം, എളയാവൂര്, ചേലോറ മഠങ്ങളില്‍ നിന്നുള്ള നെയ്യമൃതെഴുന്നള്ളത്ത്, 5 ന് ഇരട്ടത്തിടമ്പ് നൃത്തം, 5.45 ന് വിവിധ കാവുകളില്‍ നിന്നുള്ള കാഴ്ചവരവ്, 7 മണിക്ക് ഇരട്ടത്തായമ്പക എന്നിവ നടക്കും. രാത്രി 10.30ന് കോറമംഗലം ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നെയ്യാട്ടം നടക്കും. തുടര്‍ന്ന് ഇളനീരാട്ടം, കളഭാട്ടം, തിരുവത്താഴ പൂജ, നെയ്യമൃതുകാരുടെ അടീലൂണ് ചടങ്ങുകള്‍ നടക്കും. 19 ന് രാവിലെ 7 മണിക്ക് ഭാഗവത പാരായണം, 9 ന് തുലാഭാരം തൂക്കല്, 4 ന് ശ്രീഭൂതബലിയും തിരുനൃത്തവും, 7 ന് കനകച്ചേരി കുറുംബക്കാവിലെ താലപ്പൊലി നിശ്ചയം, 7.30 ന് മാലിലേച്ചാല് മുച്ചിലോട്ട് കാവിലെ കളിയാട്ട നിശ്ചയം. 8 ന് മാതൃസമിതിയുടെ നേതൃത്വത്തില്‍ തിരുവാതിരക്കളി, 8.30 ന് സംഗീതസന്ധ്യ എന്നിവ നടക്കും. 20 ന് പഴശ്ശി ക്ഷേത്രത്തില്‍ നടക്കുന്ന തിറയോടെ ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: