കണ്ണൂര്‍: അഴീക്കല്‍ പാമ്പാടി ആലിന് കീഴില്‍ ക്ഷേത്രത്തില്‍ നടക്കുന്ന തിരുവായുധം എഴുന്നള്ളിപ്പില്‍ ദളിതര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് ജെആര്‍എസ് നടത്തിയ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ഇന്നലെ അവസാനിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് സമരനായിക പ്രസീത അഴീക്കലിന് നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. ജെആര്‍എസ് സംസ്ഥാന സെക്രട്ടറി തെക്കന്‍ സുനില്‍കുമാറാണ് നിരാഹാര സത്യഗ്രഹം ആരംഭിച്ചത്.
ബിജെപി സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, ദേശീയ സമിതിയംഗം പി.കെ.വേലായുധന്, എ.പി.ഗംഗാധരന്, എ.ദാമോദരന്‍, സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന പ്രസിഡണ്ട് വി.വി.രാജേന്ദ്രന്, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് റജി പുത്തലത്ത്, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെയിംസ് പന്ന്യാമാക്കന്‍, പ്രസിഡണ്ട് വര്‍ക്കി വട്ടപ്പാറ, സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന സെക്രട്ടറി സതീഷ് ചന്ദ്രന് മാസ്റ്റര്‍, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗം ബി.ഡി.ബിന്റോ, ജെഎസ്എസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ദാസന് പായപ്പള്ളി, എല്‍ജെപി നേതാവ് മോഹനന് കുഞ്ഞിമംഗലം, എന്‍ഡിഎ ജില്ലാ സമിതിയംഗം രാജന് കൂടാളി, ബിഡിജെഎസ് ജില്ലാ സെക്രട്ടറിമാരായ ഇ.മനീഷ്, സജീവന് പാനൂര്‍, പിഎസ്പി ജില്ലാ സെക്രട്ടറി കൊറ്റിയാല്‍ കൃഷ്ണന്, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് കെ.ജി.ബാബു, പ്രേമന് കൊല്ലംപറ്റ, തീയ്യ മഹാസഭ ജില്ലാ സെക്രട്ടറി റിലേഷ് ബാബു, ജോയന്റ് സെക്രട്ടറി രാജീവന് പള്ളിക്കണ്ടി, എം.കെ.സുശീല്‍ കുമാര്‍, പ്രദീപ് ശ്രീലകം, ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികളായ അഡ്വ.എം.കെ.രഞ്ജിത്ത്, എന്‍.ഭാസ്കരന്, ബിജെപി നേതാക്കളായ കൂട്ട ജയപ്രകാശ്, കെ.രാധാകൃഷ്ണന്, വിജയന് വട്ടിപ്രം, ബാലകൃഷ്ണന് മാസ്റ്റര്‍, എ.ഒ.രാമചന്ദ്രന്, എന്‍.രതി, എം.കെ.വിനോദ്, കെ.കാര്‍ത്തിക, അഡ്വ.ശാന്തിനി, പി.എ.റിതേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: