ആലപ്പുഴ: വിഷപച്ചക്കറികളുടെ വ്യാപനം പൂര്‍ണമായും ഒഴിവാക്കി ശുദ്ധമായ പച്ചക്കറി ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഹോര്‍ട്ടികോര്‍പ് ചെയര്മാന് വിനയന്. മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പച്ചക്കറി കര്‍ഷകരെ സഹായിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും. സ്കൂളുകള്‍ കേന്ദ്രീകരിച്ച് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കും. എല്ലാ ഞായറാഴ്ചകളിലും ഇനിമുതല്‍ ഹോര്‍ട്ട് കോര്‍പ് സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കും. രാത്രി വൈകിയും ഇവിടങ്ങളില്‍ നിന്ന് ശുദ്ധമായ പച്ചക്കറികള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ജില്ലകളിലും ശീതീകരിച്ച പച്ചക്കറി സംഭരണ ശാലകള്‍ സ്ഥാപിക്കുകയും ഹോര്‍ട്ടികോര്‍പിന്റെ എസി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുകയും ചെയ്യും.
മഞ്ജുവാര്യരെ ഹോര്‍ട്ടി കോര്‍പിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കി ശുദ്ധമായ പച്ചക്കറിയുടെ വിപണനത്തിന്റെ പ്രചാരണം നടത്തും. തമിഴ്നാട്ടില്‍ നിന്നുള്ള വിഷപച്ചക്കറികള്‍ കേരളത്തില്‍ എത്തുന്നത് തടയും. ഹോര്‍ട്ടികോര്‍പിന്റെ കണക്കുകള്‍ സുതാര്യമാക്കാന്‍ പുതിയ സോഫ്റ്റ്വെയറിന് രൂപം നല്‍കുമെന്നും വിനയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: