തിരുവനന്തപുരം: ഭാരതത്തിന് സോഷ്യലിസമല്ല, ധര്‍മ്മരാജ്യ സങ്കല്‍പ്പമാണ് വേണ്ടതെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. ദീനദയാല്‍ സ്മൃതിദിനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസം എന്നത് താത്കാലിക ആശയം മാത്രമാണ്. ധര്‍മ്മരാജ്യ സങ്കല്‍പ്പമാണ് ഭാരതീയ സാഹചര്യങ്ങള്‍ക്ക് അനുയോജ്യം. പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ആവിഷ്കരിച്ച ഏകാത്മ മാനവ ദര്‍ശനം ധര്‍മ്മത്തില്‍ അധിഷ്ഠിതമാണ്. ഇത് മാത്രമാണ് ഭാരതത്തില്‍ നടപ്പാക്കാനാകുന്നത്. 35 വര്‍ഷം തുടര്‍ച്ചയായി ഭരിക്കാന്‍ അവസരം കിട്ടിയിട്ടും ബംഗാളില്‍ ഒരു മാറ്റവും വരുത്താന്‍ സിപിഎമ്മിന് കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് ജനങ്ങള്‍ അവരെ തൂത്തെറിഞ്ഞത്.
അതേസമയം ദീനദയാല്‍ ഉപാദ്ധ്യായയുടെ ദര്‍ശനം അടിസ്ഥാനമാക്കി ഭരണം നടന്ന ഗുജറാത്തില്‍ സമഗ്രമായ മാറ്റം കൊണ്ടുവരാന്‍ നരേന്ദ്രമോദിക്കും ബിജെപിക്കും സാധിച്ചു. മൗലികമായ വികസനത്തിന് ഏകാത്മ മാനവ ദര്‍ശനം മാത്രമാണ് ഉപാധി. ശുദ്ധമായ ജീവിതം ഉള്ളവര്‍ക്ക് മാത്രമേ ശുദ്ധമായ രാഷ്ട്രീയ നേതാവാകാന്‍ കഴിയൂവെന്നും അസഹിഷ്ണുതയുടെ പാരമ്പര്യമാണ് സിപിഎമ്മിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ സമര്‍പ്പണ നിധി ഓ.രാജഗോപാല്‍ എംഎല്‍എ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായുടെ ഛായാചിത്രത്തിന് മുന്നില്‍ സമര്‍പ്പിച്ചു. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.എസ്.സുരേഷ്, മണ്ഡലം പ്രസിഡന്റ്പി.രാജശേഖരന്, സംസ്ഥാന സമിതി അംഗം പി.രാഘവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: