ബീജിങ്: ഇന്ത്യയില്‍ കുടുങ്ങിയ ചൈനീസ് പട്ടാളക്കാരന് അഞ്ച് ദശാബ്ദകാലത്തിന് ശേഷം സ്വന്തം നാട്ടില്‍ തിരികെയെത്തി. ചൈനയുടെ പട്ടാളത്തില്‍ സര്‍വേയറായി സേവനമനുഷ്ഠിച്ചിരുന്ന, ഇന്ത്യ യുദ്ധ കുറ്റവാളിയായി തടങ്കലില്‍ പാര്‍പ്പിച്ച വാങ് ക്വീയാണ് ജന്മനാട്ടിലേക്കു 50 വര്‍ഷത്തിന് ശേഷം മടങ്ങിയത്.
ദല്‍ഹി-ബീജിംഗ് വിമാനത്തില്‍ കുടുംബങ്ങള്‍ക്കൊപ്പം ചൈനയിലെത്തിയ വാങ് ക്വീക്കിന് വികാരനിര്‍ഭരമായ വരവേല്‍പ്പാണ് ഉദ്യോഗസ്ഥരും ബന്ധുക്കളും നല്‍കിയത്. 1962ലെ ഇന്ത്യ-ചൈന യുദ്ധം പുരോഗമിക്കുമ്പോള്‍ ചൈനീസ് പട്ടാളത്തിനു വേണ്ടി സര്‍വേ ജോലി ചെയ്യവേയാണ് അതിര്‍ത്തി ലംഘിച്ച വാങ് ക്വീയെ ഇന്ത്യന്‍ സേന പിടികൂടിയത്.
1969ല്‍ തടവ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിനു ശേഷം വാങ് ക്വീ, മധ്യപ്രദേശിലെ തിരോധി എന്ന ഗ്രാമത്തില്‍ കഴിയുകയായിരുന്നു ഇതുവരെ. ഇവിടെ വച്ച് അദ്ദേഹം ഗ്രാമവാസിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് മൂന്ന് മക്കളുമായി താമസിക്കുകയായിരുന്നു.
ഇദ്ദേഹത്തിനു നാട്ടിലേക്കു മടങ്ങാന്‍ താത്പര്യമുണ്ടെങ്കിലും ഔദ്യോഗിക രേഖകളില്ലെന്ന കാരണത്താല്‍ സാധിക്കുന്നില്ലെന്നു ബിബിസിയുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രാലയങ്ങള്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചത്. 2013 ഫെബ്രുവരിയില്‍ വാങിന് പാസ്പോര്‍ട്ടും ജീവിതാംശമായി മാസം നിശ്ചിത തുകയും ചൈനീസ് സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: