മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീ ഇമാന് അഹമ്മദിനെ ചികിത്സയ്ക്കായി ഇന്ത്യയിലെത്തിച്ചു. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ പ്രത്യക കാര്‍ഗോ വിമാനത്തിലാണ് ഇവരെത്തിയത്. മുംബൈയിലെത്തിയ ഇമാനെ കാര്‍ഗോ ലിഫ്റ്റ് ഉപയോഗിച്ച് ആംബുലന്‍സിലേക്കും അവിടെ നിന്ന് ചികിത്സിക്കുന്ന ചര്ണിയിലെ സയ്ഫീ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
ബാരിയാട്രിക് സര്ജന് ഡോ. മുഫസല്‍ ലക്ദവാലയാണ് ഇവരെ ചികിത്സിക്കുന്നകത്. ഇമാന് ഇന്ത്യയിലേക്കുള്ള വിസ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഡോ. ലക്ദവാല കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇമാന് യാത്രചെയ്യുന്നതിനുള്ള വിസയും മറ്റ് സൗകര്യങ്ങളും മുംബൈയില്‍ ഒരുങ്ങിയത്.
500 കിലോയില്‍ എറെ ഭാരമുള്ള ഇമാന് ഇതുമൂലം 25 വര്‍ഷത്തോളമായി വീടിനു പുറത്തിറങ്ങിയിട്ടില്ല. അതേസമയം കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഡോ. ലക്ദവാലയുടെ സഹപ്രവര്‍ത്തകര്‍ ഇമാനെ ചികിത്സിച്ചുവരികയായിരുന്നു. ഈജിപിതില്‍ നിന്ന് ഇവരെ വിമാനമാര്‍ഗം ഇന്ത്യയിലേക്കെത്തിക്കുക ദുര്‍ഘടം പിടിച്ചതായിരുന്നു. ഭാരം ഒരു സ്ഥലത്തു തന്നെ കേന്ദ്രീകരിക്കാതിരിക്കാന്‍ വിമാനത്തില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
സെയ്ഫീ ആശുപത്രിയിലും ഇമാനായി പ്രത്യേക മുറിയും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വിഷാദരോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയും ഇമാനുണ്ട്. ആറുമാസത്തോളം ഇവര്‍ മുംബൈയില്‍ ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: