ജയ്പൂര്‍: 200 കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച അധ്യാപകന് പോലീസ് പിടിയിലായി. ജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. റമീസ് എന്ന അധ്യാപകനാണ് അറസ്റ്റിലായത്. ഇയാള്‍ പഠിപ്പിച്ചിരുന്ന സ്കൂളിലെ കുട്ടികളെയാണ് പീഡിപ്പിച്ചിരുന്നത്.
പരാതി ഉയര്‍ന്നിട്ടും സ്കൂള്‍ അധികൃതര്‍ നടപടിയെടുത്തിരുന്നില്ല. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പണം ആവശ്യപ്പെട്ടും ഭീഷണിപ്പെടുത്തിയുമാണ് പീഡിപ്പിച്ചിരുന്നത്. 20 കാരനായ മകനെ പീഡിപ്പിച്ചു എന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അധ്യാപകന് പിടിയിലായത്. കഴിഞ്ഞ ആറ് വര്‍ഷമായി റമീസ് പീഡിപ്പിച്ച് വരികയായിരുന്നു. 14 വയസ്സുള്ളപ്പോളാണ് ലൈംഗിക പീഡനം തൂടങ്ങിയതെന്ന് മാതാപിതാക്കള്‍ പറയുന്നു.
പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്ന ദൃശങ്ങളുളള 50 ഓളം സിഡികള്‍ കണ്ടെത്തി. ഇയാള്‍ 10 വര്‍ഷത്തിനുള്ളില്‍ 200 വിദ്യാര്‍ത്ഥികളെയെങ്കിലും പീഡിപ്പിച്ചിരിക്കാമെന്നാണ് പോലീസ് നിഗമനം. വീഡിയോ ചിത്രങ്ങള്‍ അധ്യാപകന്റെ കമ്പ്യൂട്ടറില്‍ നിന്ന് നേരത്തെ കണ്ടെടുത്തെങ്കിലും സ്കൂള്‍ മാനേജ്മെന്റ് ഇയാള്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന് മറ്റ് അധ്യാപകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: