തൃശൂര്‍:വരള്‍ച്ചാസാധ്യത ഏറിവരുന്ന സാഹചര്യത്തില്‍ പത്തുദിവസത്തിനുള്ളില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചുചേര്‍ത്തു മുന്‍കരുതല്‍ നടപടികള്‍ അവലോകനം ചെയ്യാനും പ്രശ്നപരിഹാര സാധ്യതകള്‍ ആരായാനും കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല വരള്‍ച്ചാ അവലോകന യോഗത്തില്‍ ധാരണയായി.വ്യവസായ മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ ജനപ്രതിനിധികളും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും സംബന്ധിച്ചു.
വരള്‍ച്ചാ നിവാരണത്തിനായി നടപ്പാക്കുന്ന മുന്‍കരുതലുകല്‍ യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. എ. കൗശിഗന് വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍തോറും സ്ഥാപിക്കുന്ന ശുദ്ധജല കിയോസ്ക്കുകളുടെ വിശദാംശങ്ങള്‍ അവയ്ക്കുള്ള മുന്നൊരുക്കങ്ങള്‍, ഫണ്ട് വിനിയോഗം, ജലശ്രോതസ് തുടങ്ങിയ കാര്യങ്ങള്‍ യോഗം അവലോകനം ചെയ്തു.തൊഴിലുറപ്പു പദ്ധതികള്‍ വഴി സ്ഥാപിക്കുന്ന ശുദ്ധജല കിയോസ്കിന്റെ അടിത്തറ നിര്‍മാണ പ്രവൃത്തികള്‍ ദ്രുതഗതിയിലാക്കുന്നതിനുള്ള നടപടികളെടുക്കും.
ജില്ലയില്‍ വരള്‍ച്ചമൂലം 1.98 കോടി രൂപയുടെ വിളനഷ്ടമുണ്ടായിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയായിവരുന്ന കാറളം ശുദ്ധജല പദ്ധതിക്കാവശ്യമായ വൈദ്യുതി കണക്ഷന് ലഭ്യമാക്കുന്നതിനു കെഎസ്ഇബിയുമായി ചര്‍ച്ച നടത്തും.കുടിവെള്ളത്തിന്റെ ഗുണമേന്മ പരിശോധിക്കുന്നതിനു ലാബുകളെ ചുമതല നല്കി സഹായിക്കാന്‍ ജില്ലയിലെ പൊതു-സ്വകാര്യ-സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളോടാവശ്യപ്പെട്ടാനും യോഗത്തില്‍ തീരുമാനമായി.
ഉപയോഗത്തില്‍ ഇല്ലാത്ത 547 കുളങ്ങള്‍, 34 ക്വാറികള്‍, 14 ചിറകള്‍ എന്നിവ അടിയന്തിര ജലസ്രോതസുകളായി ജില്ലയി ല്‍ കണ്ടെത്തിയിട്ടുണ്ട്. മേയര്‍ അജിത ജയരാജന്, പി.കെ. ബിജു എംപി, എംഎല്‍എമാരാ യ മുരളി പെരുനെല്ലി, കെ.വി. അബ്ദുള്‍ ഖാദര്‍, യു.ആര്. പ്രദീപ്, അഡ്വ. കെ. രാജന്, വി.ആര്. സുനില്‍ കുമാര്‍, ഇ.ടി. ടൈസണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: