ചേര്‍ത്തല: താലൂക്കിന്റെ വിവിധ മേഖലയില്‍ ചിക്കന്‍പോക്സ് പടരുന്നു. മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് അധികൃതര്‍. കഞ്ഞിക്കുഴി, അരൂര്‍, ചേര്‍ത്തല തെക്ക് പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
കഴിഞ്ഞ ദിവസം പൊങ്ങന്‍ പനിയുമായി വന്നയാളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് മറ്റ് രോഗികളും ബന്ധുക്കളും രംഗത്ത് വന്നിരുന്നു. ഇവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മരുന്നു നല്കി രോഗിയെ പറഞ്ഞയക്കുകയായിരുന്നു. കടുത്ത പനിയും തലവേദനയുമാണ് രോഗത്തിന്റെ ആദ്യലക്ഷണങ്ങള്‍. തുടര്‍ന്ന് ശരീരത്തില്‍ ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെടും. ദിവസങ്ങള്‍ക്കുള്ളില്‍ ഇത് ശരീരത്തില്‍ വ്യാപിക്കും.
ഏഴു മുതല്‍ 21 ദിവസത്തിനുള്ളില്‍ രോഗം പൂര്‍ണമായും മാറുകയും ചെയ്യും. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ എളുപ്പത്തില്‍ പിടിപെടാനുള്ള സാദ്ധ്യതയുണ്ട്. വേണ്ടത്ര ശ്രദ്ധിച്ചാല്‍ രോഗം നിയന്ത്രിക്കാനാകും. പ്രതിരോധശേഷി അനുസരിച്ച് രോഗത്തിന്റെ വ്യാപ്തി ഓരോരുത്തരിലും വ്യത്യസ്തമായിരിക്കുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സപ്ന പറഞ്ഞു. ചിക്കന്‍പോക്സിന്റെ ആദ്യ ദിവസങ്ങളിലും അവസാന ദിവസങ്ങളിലുമാണ് രോഗം പകരാനുള്ള സാദ്ധ്യത ഏറെയുള്ളത്.
വെള്ളം നിറഞ്ഞ കുരുക്കളാണ് ഇതിന്റെ പ്രധാന ലക്ഷണം. ചിലര്‍ക്ക് കഠിനമായ വേദനയും ചൊറിച്ചിലും അനുഭവപ്പെടും. പനി ഉള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയാണ് ഇത് വരുന്നത് തടയാനുള്ള ഏകമാര്‍ഗം. ഒരു തവണ വന്നവര്‍ക്ക് വളരെ അപൂര്‍വമായി മാത്രമേ ചിക്കന്‍പോക്സ് പിടിപെടുകയുള്ളു.
പഴങ്ങളും പഴച്ചാറുകളുമുള്പ്പെടുന്ന ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുകയും പൂര്‍ണ വിശ്രമം എടുക്കുകയും വേണം. രോഗിയുടെ പ്രായത്തിനനുസരിച്ചാണ് മരുന്നിന്റെ ഡോസ് നിശ്ചയിക്കുന്നതെന്നും, പനിക്കായി നല്കുന്ന പാരാസെറ്റമോള്‍, ആന്റി വൈറല്‍ ഗുളികകള്‍ താലൂക്ക് ആശുപത്രിയില്‍ ലഭ്യമാണെന്നും സൂപ്രണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: