തൊടുപുഴ: ട്രാഫിക് പോലീസുകാരന്റെ നിര്‍ദ്ദേശം അവഗണിച്ച് സ്വകാര്യബസ് പാഞ്ഞു. കുരുക്കിലായതൊടെ സ്ത്രീകളടക്കം നിരവധിപേര്‍ വഴിയില്പ്പെട്ടുപോയി.
ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും പെരിങ്ങാശ്ശേരിക്ക് പുറപ്പെട്ട കെഎംഎസ് എന്ന സ്വകാര്യ ബസാണ് ടൗണിലൂടെ നിര്‍ബന്ധപൂര്‍വ്വം കടന്ന് പോയത്. ഈ സമയം ടൗണില്‍ ജയ്ഹിന്ദ് ലൈബ്രറിയുടെ നിറവ് എന്ന പരിപാടിയുടെ ഘോഷയാത്ര നടക്കുകയായിരുന്നു. ട്രാഫിക് പോലീസുകാരന് ബസ് ജീവനക്കാരോട് വെങ്ങല്ലൂര്‍ ബൈപ്പാസ് വഴി മങ്ങാട്ട് കവലയില്‍ എത്താനാണ് നിര്‍ദ്ദേശിച്ചത്.
ഈ നിര്‍ദ്ദേശം അവഗണിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ സ്ഥിരം റൂട്ടായ മൂപ്പില്‍ കടവ് പാലം വഴി കടന്ന് പോവുകയായിരുന്നു. മങ്ങാട്ട് കവലയില്‍ എത്തിയപ്പോള്‍ ഘോഷയാത്ര കാരണം മുന്നോട്ട് പോകാന്‍ സാധിച്ചില്ല. പിന്നീട് ഒരു വിധം കാരിക്കോട് മാര്‍ത്തോമ്മാ വഴി ഊട് വഴി താണ്ടി കരിമണ്ണൂരില്‍ എത്തിക്കുകയായിരുന്നു. ഇത് മൂലം മുതലക്കുടം, കുന്നം, പട്ടയംകവല തുടങ്ങിയ സ്ഥലങ്ങളില്‍ ഇറങ്ങേണ്ട സ്്
ത്രീകള്‍ ഉള്‍പ്പെടെ ഉള്ള യാത്രക്കാര്‍ ദുരിതത്തിലായി. ഇവിടങ്ങളിലേക്ക് എത്തേണ്ടവര്‍ കരിമണ്ണൂരില്‍ നിന്നും ഓട്ടോ പിടിച്ച് വീട്ടില്‍ എത്തേണ്ട ഗതികേടിലുമായി. പോലീസിന്റെ നിര്‍ദ്ദേശം അവഗണിച്ച് ബസ് കൊണ്ട് പോയതാണ് യാത്രക്കാരെ വെട്ടിലാക്കിയത്. ഇതിനെതിരെ പരാതി കൊടുക്കാനുള്ള നീക്കത്തിലാണ് യാത്രക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: