തിരുവനന്തപുരം: വിദ്യാര്‍ത്ഥി സേവാ ട്രസ്റ്റും വഞ്ചിപൂവര്‍ ഫണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ശാസ്ത്രപ്രദര്‍ശനം ജിജ്ഞാസ 2017 നോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. നിരവധി സര്‍വ്വകലാശാലകളില്‍ നിന്ന് വിദഗ്ധരായ അദ്ധ്യാപകരും വിവിധ മേഖലയിലെ ശാസ്ത്രജ്ഞരും ക്ലാസുകള്‍ നയിച്ചു. രാവിലെ 9 ന് ആരംഭിച്ച സെമിനാറില്‍ ഡൈനാമിസം ആന്‍ഡ് സോള്‍ എന്ന വിഷയത്തില്‍ കണ്ണൂര്‍ പിഎഎംസി അസോസിയേറ്റ് പ്രൊഫ ഡോ. ടി.എസ്. കൃഷ്ണകുമാറും ക്ലിനിക്കല്‍ ആപ്ലിക്കേഷന്‍ ഓഫ് പഞ്ചകര്‍മ്മ എന്ന വിഷയത്തില്‍ തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജിലെ അസോസിയേറ്റ് പ്രൊഫ. ഡോ. എസ്. ഗോപകുമാറും ക്ലാസുകള്‍ നയിച്ചു.
ജ്യോതിശാസ്ത്ര ഇന്‍ ഡയഗ്നോസിസ് ആന്‍ഡ് ട്രീറ്റ്മെന്റ് എന്ന വിഷയത്തില്‍ പാലക്കാട് പട്ടാമ്പി എഎംഐവൈഎ ആയുര്‍വേദ നഴ്സിങ് ഹോമിലെ ഡോ. വിനോദ് കൃഷ്ണന് ക്ലാസ് എടുത്തു. ഹനുമാന് ജ്യോതിഷം, നാഡീജോതിഷം, ഹസ്തരേഖാ ശാസ്ത്രം, സസ്യശാസ്ത്രം, പക്ഷിശാസ്ത്രം, ഗൗളിശാസ്ത്രം തുടങ്ങി നിരവധി വിഷയങ്ങളെ പറ്റി അദ്ദേഹം പ്രതിപാദിച്ചു. 11.15ന് ഡ്രഗ് ഡെവലപ്മെന്റ് ഇന്‍ ആയുര്‍വേദ എന്ന വിഷയത്തില്‍ തിരുവനന്തപുരം ജെഎന്‍ടിബിജിആര്‍ഐ റിട്ട. ഡയറക്ടര്‍ ഡോ എസ്. രാജശേഖരനും മര്‍മ്മ ഇന്‍ ജനറല്‍ ക്ലിനിക്കല്‍ എന്ന വിഷയത്തില്‍ തിരുവനന്തപുരം ത്രിവേണി നഴ്സിങ് ഹോമിലെ ഡോ. സി. സുരേഷും റിസര്‍ച്ച് അപ്രോച്ച് ഇന്‍ ആയുര്‍വേദ എന്ന വിഷയത്തില്‍ കൊല്ലം അമൃതാ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. റാം മനോഹറും ക്ലാസുകള്‍ നയിച്ചും. തുടര്‍ന്ന് പാനല്‍ ചര്‍ച്ച നടന്നു. ദേശീയ വിദ്യാഭ്യസത്തില്‍ ആയുര്‍വേദത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ ഡോ. പി. ശങ്കരന് കുട്ടിയുടേയും ഡോ. ടി.ജി. വിനോദിന്റെ നേതൃത്വത്തിലാണ് പാനല്‍ ചര്‍ച്ച നടന്നത്.
മേളയിലെ സ്റ്റാളുകള്‍ ഒ. രാജഗോപാല്‍ എംഎല്‍എ സന്ദര്‍ശിച്ചു. ഇതിനോടകം തന്നെ 60,000തോളം പേരാണ് മേള സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: