തിരുവനന്തപുരം: പാരമ്പര്യ ചികിത്സാ രീതികളെപ്പറ്റിയുള്ള പുതിയ അറിവുകള്‍ നേടാനുമായി ജിജ്ഞാസയില്‍ എത്തിയത്വിദേശികള് അടക്കം 504 ഡെലിഗേറ്റുകള്‍. വിദ്യാര്‍ത്ഥി സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജിജ്ഞാസ 2017 അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ ഇവര്‍ക്ക് ഇന്നലേയും വിദഗ്ദ്ധരുടെ പ്രഭാഷണങ്ങളിലൂടെ പുതുഅറിവുകള് പകര്‍ന്നുകിട്ടി. വിജ്ഞാനപ്രദമായ സെമിനാറുകളും പ്രഭാഷണങ്ങളും തങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാണെന്ന് ഡെലിഗേറ്റുകള്‍ പറഞ്ഞു. പഠനത്തോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ളള്ള വിദ്യാര്‍ത്ഥികളുമായി സൗഹൃദം പങ്കുവയ്ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും അവര്‍ പ്രകടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മലയാള തനിമയിലുള്ള ഉദ്ഘാടന ചടങ്ങുകളും ഭക്ഷണവും അതിഥികളെ വരവേല്കുന്നതും കൗതുകമുണര്‍ത്തി. രാജ്യത്തെ 23 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. ഇതില്‍ 331 പെണ്‍കുട്ടികളും 102 ആണ്‍കുട്ടികളും 71 അദ്ധ്യാപകരും ഇതില്‍ ഉള്‍പ്പെടുന്നു.
സിംബാവേ, ടര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ പ്രതിനിധികളാണ് അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനന്തപുരിയിലെത്തിയത്. ഭാരതത്തിന്റെ ശാസ്ത്രം മഹാ അത്ഭുതമാണെന്നും ഇതിന്റെ 20ശതമാനം പോലും ഇന്നും ആധുനികലോകത്തിന് കണ്ടെത്താനോ എത്തിപ്പെടാനോ സാധിച്ചിട്ടില്ല. ഇത് ഒരു സംസ്കാരത്തിന്റെ മഹത്വത്തെ സൂചിപ്പിക്കുന്നെന്നും വിദേശ പ്രതിനിധികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: