മരട്: തൈക്കൂടത്തുള്ള വീട്ടില്‍ രാത്രി കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി. പീഡിപ്പിക്കുകയും വീട്ടിലെ എല്‍സിഡി ടിവി എടുത്തുകൊണ്ടുപോവുകയും ചെയ്ത കേസ്സിലെ പ്രതി കൊല്ലം മൈനാഗപ്പള്ളി കല്ലുവെട്ടാം കുഴി തെക്കേതില്‍ വീട്ടില്‍ അരുണ്‍.എസ്.പി (29)നെ ആണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ നഗത്തിലെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ അംഗമാണ്. സംഭവത്തിനുശേഷം വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ കരുനാഗപ്പള്ളിയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. രണ്ടാം പ്രതി നാസറിനെ ഇനിയും പിടികൂടാനുണ്ട്.
ഇയാള്‍ കൊല്ലം ജില്ലയിലെ കൊലപാതകം, മോഷണം, പീഢനം തുടങ്ങിയ 100ല്‍ അധികം കേസ്സില്‍ പ്രതിയാണ്. ജനുവരി 29നാണ് സംഭവം സൗത്ത് സിഐ സിബിടോം, മരട് എസ്ഐ എം.സുജാതന്‍ പിള്ള, സിപിഒ മാരായ കെ.എസ്.ഗിരീഷ്ബാബു, വിനോദ്കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: