തുറവൂര്‍: ദേശീയപാതയിലെ ഇരുവശങ്ങളില്‍ അരൂര്‍ മുതല്‍ ഒറ്റപ്പുന്നവരെയുള്ള 22 കിലോമീറ്റര്‍ ദൂരമുള്ള നടപ്പാതകള്‍ നിറയെ കുഴികള്‍. റോഡിന്റെ ഇരുവശങ്ങളിലുമാണ് നടപ്പാതയില്‍ വിരിച്ചിരുന്ന പൂഴി വാഹനങ്ങള്‍ കയറിയിറങ്ങി കുഴികളായി മാറിയിരിക്കുന്നത്.
ചരക്ക് വാഹനങ്ങള്‍ രാത്രി കാലങ്ങളില്‍ പാതയോരത്തേക്ക് ഒതുക്കുമ്പോള്‍ വാഹനങ്ങള്‍ മറിഞ്ഞും ടയറുകള്‍ താഴ്ന്നും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ദേശീയ പാതയില്‍ റീടാറിങ് നടത്തിയപ്പോള്‍ ഇരു വശങ്ങളിലും പൂഴി വിരിച്ചിരുന്നു.എന്നാല്‍ മഴ പെയ്തതോടെ പല സ്ഥലങ്ങളിലും വിരിച്ച പൂഴി ഒലിച്ചിറങ്ങി കുഴികളായി മാറി. ഈ ഭാഗങ്ങളില്‍ വാഹനങ്ങള്‍ ഒരുക്കുന്നതോടെ വന്‍ ഗര്‍ത്തങ്ങളായി മാറി.
കാല്‍നടയാത്രികരും സൈക്കിള്‍ യാത്രികരും ഈ കുഴികളില്‍ വീണ് അപകടത്തില്‍പ്പെടുന്നതും പതിവാണ്. കുഴികള്‍ അടയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഇനിയെങ്കിലും തയ്യാറാകണമെന്നാവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: