കട്ടപ്പന: മുരിക്കാശേരി മൂന്നാംബ്ലോക്ക് കോളനിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നിഫാം അടച്ചുപൂട്ടണമെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്ത്. ആറുവര്‍ഷകാലമായി ഇദ്ദേഹം മൂന്നാം ബ്ലോക്കില്‍ പന്നിഫാം നടത്തിവരികയാണ്. ആദ്യമൊക്കെ കുറച്ചു പന്നികളാണുണ്ടായിരുന്നത്. പന്നികളുടെ എണ്ണം വര്‍ധിച്ചതോടെ സമീപത്തുള്ള താമസക്കാരുടെ ഉറക്കവും കെട്ടു.
പണിക്കാവശ്യമായ ഭക്ഷണം വേവിക്കുന്നതിന്റെ ദുര്‍ഗന്ധം മൂല
ം പ്രദേശവാസികള്‍ക്ക് വാതില്‍ തുറക്കാന്‍ പറ്റാണ്ടായി. ഇറച്ചിക്കടകളില്‍ നിന്നും വേസ്റ്റുകള്‍ കൊണ്ടുവന്നു വേവിച്ചാണ് പന്നികള്‍ക്കു നല്‍കുന്നത്. കൂടാതെ പന്നിക്കൂട്ടില്‍ നിന്നുള്ള മാലിന്യം തുറസായ സ്ഥലത്തേക്ക് ഇടുന്നതുമൂലം മാലിന്യം മുരിക്കാശേരി തോട്ടിലേക്കാണ് പതിക്കുന്നത്.
പന്നിഫാമില്‍നിന്നുള്ള ദുര്‍ഗന്ധം മൂലം കുട്ടികള്‍ക്ക് പഠിക്കുവാന്‍ പോലും സാധിക്കുന്നില്ല എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വാത്തികുടി ഗ്രാമപഞ്ചായത്തിലും ആരോഗ്യ വകുപ്പിലും പ്രദേശ വാസികള്‍ പരാതി നല്കി. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരും, പഞ്ചായത് അധികൃതരും അന്വേഷിക്കാന്‍ എത്തുകയും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി. തുടര്‍ന്ന് പഞ്ചായത്ത് പന്നിഫാം അടച്ചുപൂട്ടുന്നതിനു കഴിഞ്ഞ നവംബര്‍ മൂന്നിന് സ്റ്റോപ്പ് മെമ്മോയും നല്കി. എന്നാല്‍ കുഞ്ഞുങ്ങളെ മാറ്റുന്നതിനുവേണ്ടി അറുപതുദിവസം വേണമെന്നന്ന
് ഫാമുടമ അഭ്യര്‍ത്ഥിക്കുകയും അതിന് അനുമതി നല്‍കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ പഞ്ചായത്തിന് എതിരെ ഹൈക്കോടതിയില്‍ പരാതിനല്‍കിയിരിക്കുകയാണ് ഫാമുടമ. ഇതില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ മൃഗ വേസ്റ്റുമായി വന്ന ഫാമുടമയുടെ വാഹനം തടഞ്ഞു. പന്നിഫാമി ഇനിയിവിടെ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്ന നിലപാടിലാണ് പ്രദേശവാസികള്‍. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഗ്രാമപഞ്ചയാത് പ്രസിഡന്റും, മെമ്പറും പോലീസും സ്ഥലത്തെത്തി.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഫാം അടച്ചുപൂട്ടണമെന്ന് ഗ്രാമപഞ്ചായത് പ്രസിഡന്റ് പറഞ്ഞു. ജനങ്ങള്‍ക്കൊപ്പമാണ് പഞ്ചായത്ത്. ജനദ്രോഹ പ്രദമായ പരിപാടികള്‍ അനുവദിച്ചു നല്‍കില്ല എന്നും പഞ്ചായത്ത് പ്രസിഡന്റ് പി കെ രാജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: