ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. രണ്ടാം ഇന്നിങ്ങ്സില്‍ ജയിക്കാന്‍ 459 റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശ് നാലാം ദിനത്തെ കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 103 എന്ന നിലയില്‍. ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കേ ജയിക്കാന്‍ ഇന്ത്യക്ക് വേണ്ടത് ഏഴ് വിക്കറ്റും ബംഗ്ലാദേശിന് 356 റണ്‍സും. 21 റണ്‍സുമായി ഷാക്കിബ് അല്‍ ഹസ്സനും 9 റണ്ണുമായി മഹ്മദുള്ളയും ക്രീസില്‍.
മൂന്ന് റണ്ണെടുത്ത തമിം ഇഖ്ബാല്‍, 42 റണ്‍സെടുത്ത സൗമ്യ സര്‍ക്കാര്‍, 27 റണ്ണെടുത്ത മൊനിമുള്‍ ഹഖ് എന്നിവര്‍ പുറത്തായവര്‍. തമിമിനെയും മൊനിമുളിനെയും അശ്വിന് മടക്കിയപ്പോള്‍ സൗമ്യ സര്‍ക്കാരിന്റെ വീഴ്ത്തിയത് ജഡേജ.
നേരത്തെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്സ് 388 റണ്‍സിന് അവസാനിച്ചു. ഇതോടെ ഒന്നാം ഇന്നിങ്ങ്സില്‍ 299 റണ്‍സിന്റെ ഒന്നാം ഇന്നിങ്ങ്സ് ഇന്ത്യക്ക് സ്വന്തമായി. തുടര്‍ന്ന് ബംഗ്ലാദേശിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ഉച്ചഭക്ഷണം മുതല്‍ ചായവരെയാണ് ഇന്ത്യ രണ്ടാം ഇന്നിങ്ങ്സില്‍ ബാറ്റ് ചെയ്തത്. ഇതോടെ 458 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്ക് സ്വന്തമായത്.
രണ്ടാം ഇന്നിങ്ങ്സില്‍ ഇന്ത്യക്കുവേണ്ടി ചേതേശ്വര്‍ പൂജാര മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. 58 പന്തില്‍ നിന്ന് ആറ് ഫോറും ഒരു സിക്സുമടക്കം 58 റണ്‍സുമായി പുറത്താകാതെ നിന്നു. വിരാട് കോഹ്ലി 40 പന്തില്‍ 38ഉം അജിന്‍ക്യ രഹാനെ 35 പന്തില്‍ നിന്ന് 28 റണ്‍സുമെടുത്തു. ഓപ്പണര്‍മാരായ മുരളി വിജയ്ക്കും (7) കെ.എല്‍. രാഹുലിനും (10) തിളങ്ങാനായില്ല. ജഡേജ 16 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ബംഗ്ലാദേശിനുവേണ്ടി തസ്കിനും ഷാക്കിബും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
322/6 എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിങ്ങ്സ് ആരംഭിച്ച ബംഗ്ലാദേശിന് ഒരു റണ്‍പോലും കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് ആദ്യ വിക്കറ്റ് നഷ്ടമായി. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ഓവറിലെ നാലാം പന്തില്‍ മെഹ്ദി ക്ലീന്‍ ബൗള്‍ഡായതോടെ ബംഗ്ലാദേശിന്റെ പ്രതീക്ഷകളും അസ്തമിച്ചു. പിന്നെ ചെറിയ ഇടവേളകളില്‍ വിക്കറ്റകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഒരറ്റത്ത് മുഷിഫിഖുര്‍ സെഞ്ചുറിയോടെ ചെറുത്തു നിന്നെങ്കിലും ഫലമുണ്ടായില്ല. സ്കോര്‍ബോര്‍ഡില്‍ 388 റണ്‍സായപ്പോള്‍ 262 പന്തില്‍ നിന്ന് 127 റണ്‍സെടുത്ത മുഷ്ഫിഖുറി അശ്വിന് സാഹയുടെ കൈകളിലെത്തിച്ചതോടെ ബംഗ്ലാ ഇന്നിങ്ങ്സിന് തിരശ്ശീല വീണു. ഇന്ത്യക്കുവേണ്ടി ഉമേഷ് യാദവ് മൂന്നും ജഡേജയും അശ്വിനും രണ്ട് വിക്കറ്റ് വീതവും ഭുവനേശ്വറും ഇശാന്തും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
സ്കോര്‍ ബോര്‍ഡ്
ഇന്ത്യ ഒന്നാമിന്നിങ്സ് 687/6 ഡിക്ല.
ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സ്
തമീം ഇഖ്ബാല്‍ റണ്ണൗട്ട് (ഉമേഷ്/ഭുവനേശ്വര്‍) 24, സൗമ്യ സര്‍ക്കാര്‍ സി സാഹ ബി ഉമേഷ് 15, മോമിനുള്‍ ഹഖ് എല്‍ബിഡബ്ല്യു ബി ഉമേഷ് 12, മഹ്മുദുള്ള എല്‍ബിഡബ്ല്യു ബി ഇഷാന്ത് 28, ഷാക്കിബ് അല്‍ ഹസന് സി ഉമേഷ് ബി അശ്വിന് 82, മുഷ്ഫിഖര്‍ റഹിം സി സാഹ ബി അശ്വിന് 127, സാബ്ബിര്‍ റഹ്മാന് എല്‍ബിഡബ്ല്യു ബി ജഡേജ 16, മെഹ്ദി ഹസന് മിറാസ് ബി ഭുവനേശ്വര്‍ 51, തൈജുല്‍ ഇസ്ലാം സി സാഹ ബി ഉമേഷ് 10, തസ്കിന് അഹമ്മദ് സി രഹാനെ ബി ജഡേജ 8, കമറുള്‍ ഇസ്ലാം റാബി നോട്ടൗട്ട് 0, എക്സ്ട്രാസ് 15, ആകെ 127.5 ഓവറില്‍ 388.
വിക്കറ്റ് വീഴ്ച: 1-38, 2-44, 3-64, 4-109, 5-216, 6-235, 7-322, 8-339, 9-378, 10-388.
ബൗളിങ്: ഭുവനേശ്വര്‍ കുമാര്‍ 21-7-52-1, ഇഷാന്ത് ശര്‍മ 20-5-69-1, ആര്. അശ്വിന് 28.5-7-98-2, ഉമേഷ് യാദവ് 25-6-84-3, രവീന്ദ്ര ജഡേജ 33-8-70-2.
ഇന്ത്യ രണ്ടാം ഇന്നിങ്ങ്സ്
മുരളി വിജയ് സി മുഷ്ഫിഖര്‍ റഹിം ബി തസ്കിന് അഹമ്മദ് 7, കെ.എല്‍. രാഹുല്‍ സി മുഷ്ഫിഖര്‍ റഹിം ബി തസ്കിന് അഹമ്മദ് 10, ചേതേശ്വര്‍ പൂജാര നോട്ടൗട്ട് 54, വിരാട് കോഹ്ലി സി മഹ്മദുള്ള ബി ഷാക്കിബ് അല്‍ ഹസ്സന് 38, അജിന്‍ക്യ രഹാനെ ബി ഷാക്കിബ് അല്‍ ഹസ്സന് 28, രവീന്ദ്ര ജഡേജ നോട്ടൗട്ട് 16, എക്സ്ട്രാസ് 6, ആകെ 29 ഓവറില്‍ നാല് വിക്കറ്റിന് 159.
വിക്കറ്റ് വീഴ്ച: 1-12, 2-23, 3-90, 4-128.
ബൗളിങ്: തൈജുല്‍ ഇസ്ലാം 6-1-29-0, തസ്കിന് അഹമ്മദ് 7-0-43-2, ഷാക്കിബ് അല്‍ ഹസ്സന് 9-0-50-2, മെഹെദി ഹസ്സന് മിറാസ് 7-0-32-0.
ബംഗ്ലാദേശ് രണ്ടാം ഇന്നിങ്ങ്സ്
തമിം ഇഖ്ബാല്‍ സി കോഹ്ലി ബി അശ്വിന് 3, സൗമ്യ സര്‍ക്കാര്‍ സി രഹാനെ ബി ജഡേജ 42, മൊനിമുള്‍ ഹഖ് സി രഹാനെ ബി അശ്വിന് 27, മഹ്മദുള്ള നോട്ടൗട്ട് 9, ഷാക്കിബ് അല്‍ ഹസ്സന് നോട്ടൗട്ട് 21, എക്സ്ട്രാസ് 1, ആകെ 35 ഓവറില്‍ മൂന്നിന് 103.
വിക്കറ്റ് വീഴ്ച: 1-11, 2-71, 3-75.
ബൗളിങ്ങ്: ഭുവനേശ്വര്‍ 5-2-14-0, ആര്. അശ്വിന് 16-6-34-2, ഇഷാന്ത് ശര്‍മ്മ 3-0-19-0, ഉമേഷ് യാദവ് 3-0-9-0, രവീന്ദ്ര ജഡേജ 8-2-27-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: