തിരുവനന്തപുരം: ആയുര്‍വേദവും ഭാരത സംസ്കാരവും തിരിച്ചു വരവിന്റെ പാതയിലാണെന്ന് എബിവിപി ഓള് ഇന്ത്യ ജോയിന്റ് ഓര്‍ഗനൈസിംങ് സെക്രട്ടറി ജി. ലക്ഷ്മണ്. വിദ്യാര്‍ത്ഥി സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആറു ദിവസങ്ങളിലായി പൂജപ്പുര സരസ്വതി മണ്ഡപം മൈതാനിയില്‍ നടന്ന ജിജ്ഞാസ 2017 അന്താരാഷ്ട്ര ആയുര്‍വേദ സമ്മേളനവും ആരോഗ്യ-ശാസ്ത്ര പ്രദര്‍ശനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തില്‍ അലോപ്പതി ചികിത്സക്ക് ലഭിക്കുന്ന പ്രചാരം ഇപ്പോഴും ആയുര്‍വേദത്തിന് ലഭിക്കുന്നില്ല. അതേസമയം മറ്റ് വിദേശ രാജ്യങ്ങളില്‍ ആയുര്‍വേദത്തിന് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. എംബിബിഎസ് ഡോക്ടര്‍മാര്‍ ആയുര്‍വേദത്തെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് പലപ്പോഴും കൈകൊള്ളുന്നത്. ആയിരം വര്‍ഷത്തോളം നമ്മെ ഭരിച്ച മുഗളന്മാരും ബ്രിട്ടീഷുകാരും നമ്മുടെ ഗ്രന്ധങ്ങളും അറിവുകളും വിശ്വസങ്ങളും തകര്‍ക്കാന്‍ ശ്രമിച്ചു. ഇതില്‍ പൂര്‍വ്വികര്‍ പകര്‍ന്നു വച്ച നിരവധി അറിവുകള്‍ നമുക്ക് കൈമോശം വന്നെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ മരുന്നുകള്‍ക്ക് പ്രാധാന്യം കുറയുകയും കൂടുതല്‍ പേരും അലോപ്പതി പ്രാക്ടീസ് ചെയ്യുകയാണെന്നും ഇതിന് കാരണം വിദ്യാഭ്യാസ രീതിയും മാര്‍ക്സിയന്‍ മാവോ ദര്‍ശനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
ജിജ്ഞാസ 2017ന്റെ അവസാന ദിവസമായ ഇന്നലെ ഡെലിഗേറ്റുകള്‍ക്കായി വിവിധ പരിപാടികള്‍ നടന്നു. സെമിനാര്‍, പാനല്‍ ചര്‍ച്ച, ആയുര്‍വേദ ആചാര്യ സംഗമം, ആയുര്‍വേദ വൈദ്യ സമ്മേളനം എന്നിവ നടന്നു. വിവിധ വിഷയത്തിലെ വിദഗ്ദരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഒരോ സെക്ഷനും കടന്നു പോയത്.
രാവിലെ 9.30 ആരംഭിച്ച സെമിനാറില്‍ ആയുര്‍വേദ ചികിത്സയിലെ സന്ദര്‍ഭോചിതമായ ഇടപെടല്‍ എന്ന വിഷയത്തില്‍ കോതമംഗലം നഞ്ജിലി ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. ശശിധരന് ക്ലാസ് നയിച്ചു. തുടര്‍ന്ന് പാനല്‍ ചര്‍ച്ച നടന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 500 ലേറെ ഡെലിഗേറ്റുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. അതുകൊണ്ടു തന്നെ കേരളം, കര്‍ണാട, ഉത്തരേന്ത്യ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളെ പ്രത്യേകം വിഭാഗങ്ങളായി തിരിച്ചാണ് പാനല്‍ ചര്‍ച്ച നടന്നത്. ഈ ചര്‍ച്ചയില്‍ അതത് സംസ്ഥാനങ്ങളെ മാതൃഭാഷയാണ് ഉപയോഗിച്ചത്.
ഡോ. ബി.ഡി. അരുണ്‍, ഡോ. ആനന്ദ് തുടങ്ങിയവര്‍ ആയുര്‍വേദ ആചാര്യ സംഗമത്തിന് നേതൃത്വം നല്കി. വിവിധ അദ്ധ്യാപകര്‍ പങ്കെടുത്ത ചടങ്ങില്‍ ആയുവര്‍വേദ പഠനശാഖ നേരിടുന്ന വെല്ലുവിളികളും ഇതിനെ ഫലപ്രദമായി നേരിടുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.തുടര്‍ന്ന് നടന്ന ആയുര്‍വേദ വൈദ്യ സമ്മേളനം ശ്രദ്ധേയമായി. നളന്ദയിലേക്കും തക്ഷശിലയിലേക്കും ലോകത്തിലെ വിവിധ ഇടങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഒഴുകിയെത്തിയിരുന്ന കാലം ഭാരത്തനുണ്ടായിരുന്നെന്ന് ഡോ. വിനോദ് കുമാര്‍ പറഞ്ഞു. എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രാക്ടീസിലൂടെ മാത്രം വരുമാനം ഉണ്ടാക്കാന്‍ സാധിക്കുമ്പോള്‍ ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലിനിക്ക്, ഹോസ്പിറ്റല്‍, ഡിസ്പെന്‍സറി, റിസര്‍ച്ച്, മരുന്നു ചെടി വില്‍പ്പന തുടങ്ങി നിരവധി മേഖല കണ്ടെത്താന്‍ സാധിക്കുമെന്ന് തുടര്‍ന്ന് സംസാരിച്ച ഡോ. വിനോദ് കൃഷ്ണന് പറഞ്ഞു. അലോപ്പതി ഡോക്ടര്‍മാര്‍ പരിശീലിച്ച് അറിവ് നേടുമ്പോള്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ അനുഭവത്തിലൂടെയായാണ് തന്റെ പ്രാഗല്ഭ്യം വികസിപ്പിക്കുന്നതെന്ന് ഡോ. പി. ശങ്കരന് കുട്ടി പറഞ്ഞു. ഡോ. ടി.എസ്. കൃഷ്ണകുമാര്‍, ഡോ. രാധാകൃഷ്ണന് തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ജിജ്ഞാസയുടെ സ്റ്റാള്‍ സന്ദര്‍ശിച്ചു.
മികച്ച അധ്യാപകനുള്ള ജിജ്ഞാസയുടെ പ്രഥമ അവാര്‍ഡിന് ഡോ. ടി.എസ്. കൃഷ്ണകുമാര്‍ അര്‍ഹനായി. കൊല്ലം എസ്. എന്‍. ആയുര്‍വേദ കോളേജിനാണ് മികച്ച കോളേജിനുള്ള പുരസ്കാരം. മികച്ച പ്രബന്ധം അവതരിപ്പിച്ച അധ്യാപകരില്‍ പന്തളം മന്നം ആയുര്‍വേദ കോപ്പറേറ്റീവ് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ദീപ്തി കൃഷ്ണ ഒന്നാം സ്ഥാനവും നാഗര്‍കോവിലിലെ ഗവണ്മെന്റ് ആയുര്‍വേദ മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സെന്തിഅരസി രണ്ടാം സ്ഥാനവും നേടി.
മികച്ച പ്രബന്ധം അവതരിപ്പിച്ച വിദ്യാര്‍ത്ഥികളില്‍ ഒന്നാം സ്ഥാനം നേടിയത് പാലക്കാട് ശാന്തിഗിരി ആയുര്‍വേദ കോളേജിലെ അവസാന വര്‍ഷ ബിഎഎംഎസ് വിദ്യാര്‍ത്ഥിയായ ആദിത്യന് പ്രസന്നനാണ്. കോട്ടയ്ക്കല്‍ വിപിഎസ്വി ആയുര്‍വേദ കോളേജിലെ രണ്ടാം വര്‍ഷ എംഡി കായചികിത്സ വിദ്യാര്‍ത്ഥി ഡോ. തുഷാര ജോയ് രണ്ടാം സ്ഥാനത്തിന് അര്‍ഹയായി.
മികച്ച പോസ്റ്റര്‍ അവതരണത്തിനുള്ള ഒന്നാം സമ്മാനം പാലക്കാട് ശാന്തിഗിരി ആയുര്‍വേദ കോളേജിലെ അവസാന വര്‍ഷ ബിഎഎംഎസ് വിദ്യാര്‍ത്ഥിയായ ആദിത്യന് പ്രസന്നനും രണ്ടാം സ്ഥാനം മൈസൂര്‍ ആയുര്‍വേദ കോളേജ് ഒന്നാം വര്‍ഷ എംഡി വിദ്യാര്‍ത്ഥിനികളായ ഡോ. ഹമ്പമ്മ, ഡോ. അനുപമ എന്നിവരും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: