ഏറ്റുമാനൂര്‍: സ്ത്രികളോടും ദളിത് വിഭാഗങ്ങളോടും ഉള്ള അക്രമണം സിപിഎം ഉടന്‍ അവസാനിപ്പിക്കണമെന്ന് മഹിള മോര്‍ച്ച സംസ്ഥാ വൈസ് പ്രസിഡന്റ് ഒ.എം. ശാലിനി പറഞ്ഞു.
ഏറ്റുമാനൂര്‍ നിയോജക മണ്ഡലം മഹിളാ മോര്‍ച്ച കണ്വഷന് ഉത്ഘാടനം ചെയ്യുകകയായിരുന്നു അവര്‍. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഒന്‍പത് കൊലപാതകങ്ങള്‍ നടന്നു. അതില്‍ വിമല ദേവി എന്ന മഹിള ഐക്യവേദി പ്രവര്‍ത്തകയെ ചുട്ടുകൊന്ന കേസിലെ പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നടപടികള്‍ അവസാനിപ്പിക്കണം.
അവകാശത്തിനു വേണ്ടി സമരം ചെയ്യുന്ന മഹിള പ്രവര്‍ത്തകരെ തല്ലിച്ചതക്കുന്ന പിണറായി സര്‍ക്കാര്‍ നീതി നടപ്പിലാക്കണമെന്നും അല്ലാത്തപക്ഷം മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ നിരത്തില്‍ ഇറങ്ങുമെന്നും ശാലിനി പറഞ്ഞു.
മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബിന്ദു ഹരികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍, നിയോജ മണ്ഡലം പ്രസിഡന്റ് കെ.ജി ജയചന്ദ്രന്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമാ വിജയന്, അനീഷ് വി നാഥ്., ആന്റണി അറയില്‍, രമാദേവി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: