വെളിയന്നൂര്‍: വീടും കുടിവെള്ളവും വഴിയും ഇല്ലാത്തതിനാല്‍ വെളിയന്നൂര്‍ പഞ്ചായത്തില്‍ 12-ാം വാര്‍ഡില്‍ പുതുവേലി കടുവാള്‍ പ്രദേശത്തെ പട്ടികജാതിക്കാര്‍ സ്ഥലം ഉപേക്ഷിച്ചു പോകുന്നു.
നിലവില്‍ അഞ്ച് കുടുംബങ്ങള്‍ക്കാണ് ഇവിടെ സര്‍ക്കാര്‍ ഭൂമി അനുവദിച്ച് നല്‍കിയത്. ഇതില്‍ ഒരു കുടുംബം മാത്രമാണ് പണിപൂര്ത്തായകാതെ വീടിന് സമീപം ഷെഡ് കെട്ടി ഇപ്പോഴും താമസിക്കുന്നത്. ബാക്കിയുള്ളവര്‍ വീട്പണി പൂര്‍ത്തിക്കരിക്കുവാന്‍ സാധിക്കാത്തതിനാല്‍ സ്ഥലം ഉപേക്ഷിച്ചുപോയി.ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഐഎവൈ പദ്ധതി പ്രകാരം പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് വെയ്ക്കുവാന്‍ സര്‍ക്കാര്‍ കണ്ടെത്തി നല്കിയ സ്ഥലമാണ് ഇവിടം. പദ്ധതി പ്രകാരം വീടുവെയ്ക്കുവാന്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ലഭിച്ച തുക വീട് നിര്‍മ്മാണ സാമഗ്രികള്‍ സ്ഥലത്ത് എത്തിച്ചപ്പോള്‍ തന്നെ തീര്‍ന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. എത്തിച്ച സാമഗ്രികള്‍കൊണ്ട് വീടിന്റെ തറ മാത്രമാണ് നിര്‍മ്മിച്ചത്. റോഡ് വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് കരൂര്‍, കുറവിലങ്ങാട് പഞ്ചായത്തുകളില്‍ വീട് നഷ്ടപ്പെട്ടവരെയാണ് വെളിയന്നൂരില്‍ സ്ഥലം നല്കി താമസിപ്പിച്ചത്. ഇത് ഭൂമി തട്ടിപ്പിന് ഇടയാക്കിയതായും ആരോപണമുണ്ട്. പതിനായിരം രൂപ വിലയില്‍ വാങ്ങിയ സ്ഥലം സ്വകാര്യവ്യക്തി പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭരണകക്ഷിയുടെ ഓത്താശയോടെ കൂടിയ വിലയ്ക്ക് പട്ടികജാതിക്കാര്‍ക്ക് നല്‍കിയതെന്നും ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഇവിടെ താമസിക്കുന്ന പട്ടികജാതി കുടുംബത്തിന് കുടിവെള്ളം പോലും ലഭിക്കണമെങ്കില്‍ കീലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇവിടെ വീട് വയ്ക്കുവാനായി സ്ഥലം ഏറ്റെടുത്ത് നല്കുവാന് മുന്‍കൈയെടുത്ത അന്നത്തെ പട്ടികജാതി കോഡിനേറ്ററിനെയും പഞ്ചായത്ത് ഭരണസമിതിയേയും നിരവധി തവണ സമീപിച്ചിട്ടും ഫലം ഉണ്ടായില്ലെന്നാണ് താമസക്കാരന് പറയുന്നത്. സ്ഥലം നല്കിയപ്പോള് വഴിയും വെള്ളവും അധികാരികള്‍ നല്‍കാമെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവ ലഭിക്കാത്തതിനാല്‍ താനും ഇവിടം ഉപേക്ഷിച്ച് പഴയതുപോലെ തെരുവിലേയ്ക്ക് പോകുമെന്നും ഇദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: