തിരുവനന്തപുരം: മാര്‍ച്ച് 11 ന് നടക്കുന്ന ആറ്റുകാല്‍ðപൊങ്കാല മഹോത്സവത്തിനു മുന്നോടിയായി നടത്തേണ്ട മരാമത്തു പണികള്‍ ആരംഭിച്ചിട്ടില്ലെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. പൊങ്കാലയ്ക്കു മുന്നോടിയായി മൂന്നു തവണ അവലോകന യോഗങ്ങള്‍ നടന്നിരുന്നു. ഒ. രാജഗോപാല്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയിലാണ് ആദ്യ യോഗം നടന്നത്.തുടര്‍ന്ന്് മേയര്‍ വി.കെ. പ്രശാന്തിന്റെ അദ്ധ്യക്ഷതയിലും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിലും അവലോകന യോഗങ്ങള്‍ നടന്നു. ഉത്സവമേഖലയായി പ്രഖ്യാപിച്ച 30 വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അവലോകനയോഗങ്ങള്‍ നടന്നതല്ലാതെ ഒരു വാര്‍ഡിലും മരാമത്തു പണികള്‍ ആരംഭിച്ചിട്ടില്ല.
ഒരോ വാര്‍ഡിനും 5 ലക്ഷം രൂപവീതമാണ് കഴിഞ്ഞവര്‍ഷത്തെപ്പോലെ അനുവദിച്ചത്്.ഫലപ്രദമായി തുക വിനിയോഗിക്കുകയോ പണി ആരംഭിക്കുകയോ ചെയ്തിട്ടില്ല. വലിയശാല വാര്‍ഡില്‍ കഴിഞ്ഞ വര്‍ഷത്തെ പണികള്‍ പോലും പൂര്‍ത്തിയായിട്ടില്ലെന്നും പണം അടച്ച തുകയ്ക്കു പോലും ലൈറ്റുകള്‍ സ്ഥാപിച്ചിട്ടില്ലെന്നും കൗണ്‍സിലര്‍ ലക്ഷ്മി പറഞ്ഞു. സ്വീവേജ് പണികളാകട്ടെ എങ്ങുമെത്തിയില്ലെന്ന്് വിവിധ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
കിള്ളയാര്‍ വൃത്തിയാക്കുമെന്ന പ്രഖ്യാപനവും എങ്ങുമെത്തിയില്ല.വൃത്തിയാക്കുമ്പോള്‍ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്യുന്നതിന് നഗരസഭ സംവിധാനമൊരുക്കണമെന്ന്് വകുപ്പുദ്യോഗസ്ഥന് മേയറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാലിന്യം എവിടെ കൊണ്ടിടും എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.ആറ്റുകാല്‍ ക്ഷേത്രംസ്ഥിതിചെയ്യുന്ന വാര്‍ഡിലെ കുഴികള്‍ പോലും അടച്ചിട്ടില്ല.ക്ഷേത്രത്തിന് സമീപത്തായി തീ അണയ്ക്കാനുള്ള അഞ്ച് ഫയര്‍ ഹൈഡ്രന്റ് സ്ഥാപിക്കണമെന്ന് എട്ട് വര്‍ഷമായി ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്സവമേഖലയായി പ്രഖ്യാപിക്കുന്ന നഗരസഭയിലെ 30 വാര്‍ഡുകളില്‍ 1500ല്‍ അധികം ബള്‍ബുകള്‍ മാറ്റിസ്ഥാപിക്കേണ്ടതായുണ്ട്.ഇതിനുള്ള നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. പ്രദേശത്തെ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനും നഗരസഭാ എന്‍ജിനീയറിംഗ് വിഭാഗത്തിനും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കരാറുകാര്‍ പണി ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല. പുതിയ സര്‍ക്കാര്‍ മരാമത്തു പണിയുടെ കരാറുകാര്‍ക്കായി പുതിയ നിയമം കൊണ്ടുവന്നു. ഇതനുസരിച്ച് മെഷീന് കൊണ്ടുവന്നു പണി ചെയ്താല്‍ കരാറുകാര്‍ക്ക് ലഭിക്കുന്ന പണം കുറയുമെന്നതുകൊണ്ടാണ് അവര്‍ പണി ഏറ്റെടുക്കാത്തതെന്നും ഇടത് അനുകൂല കരാറുകാര്‍ മനപ്പൂര്‍വം കരാറുകള്‍ ഏറ്റെടുക്കാതിരിക്കുകയാണെന്നും ആക്ഷേപമുണ്ട്. ഫോര്‍ട്ടു വാര്‍ഡിലെ ശ്രീവരാഹം അട്ടക്കുങ്ങരറോഡിലെ ഗതാഗതക്കുരുക്കുണ്ടാക്കുന്ന സ്വീവേജിന്റെയും ഡ്രെയ്നേജിന്റെയും പോയിന്റുകള്‍ കഴിഞ്ഞ പൊങ്കാലയ്ക്കും പണിപൂര്‍ത്തിയാക്കാതെ കിടന്നത് ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിനായി മൂന്നു വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ഉദ്യോഗസ്ഥരെ നേരില്കണ്ട്് പരാതി നല്‍കിയിട്ടും പരിഹാരമായില്ല. പൊങ്കാലയ്ക്ക ഇനി ദിവസങ്ങവ മാത്രം ശേഷിക്കെ അധികൃതര്‍ ഇതൊന്നും കണ്ടില്ലെന്ന മട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: