കാലടി : കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന് പദ്ധതി (റൂസ) യുടെ ഉന്നതതല സംഘം സര്‍വ്വകലാശാലയിലെ റൂസ പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല സന്ദര്‍ശിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും റൂസ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 30 പേരടങ്ങുന്ന സംഘമാണ് സന്ദര്‍ശിച്ചത്. സംഘാംഗങ്ങളെ വൈസ് ചാന്‍സലര്‍ ഡോ. എം. സി. ദിലീപ്കുമാര് സ്വീകരിച്ചു. പിവിസി: ഡോ. ധര്‍മ്മരാജ് അടാട്ട്, രജിസ്ട്രാര്‍ ഡോ. ടി.പി. രവീന്ദ്രന്, ഫിനാന്‍സ് ഓഫിസര്‍ ടി.എല്‍. സുശീലന്, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരും ഉണ്ടായിരുന്നു.
കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വിഭാഗം ഡയറക്ടറും റൂസ പദ്ധതികളുടെ ചുമതലക്കാരനുമായ വെങ്കട ശാസ്ത്രി യെഡ്ല ഐ. എ. എസിന്റെ നേതൃത്വത്തില്‍ എത്തിയ റൂസ സംഘം, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, വകുപ്പ് മേധാവികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി ആശയവിനിമയം നടത്തി. റൂസ പദ്ധതികളുടെ ഒന്നാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്കൃത സര്‍വ്വകലാശാലയില്‍ അടുത്തിടെ കമ്മീഷന് ചെയ്ത സോളാര്‍ പവര്‍ പ്ലാന്റ്, കാമ്പസ് ലാന് വൈഫൈ ഡാറ്റ സെന്റര്‍, പബ്ലിക് യൂട്ടിലിറ്റി സെന്ററിലെ മിനി ഓഡിറ്റോറിയത്തിന്റെയും കനകധാരാ ഓഡിറ്റോറിയത്തിന്റെയും നവീകരണം എന്നിവ സംഘം വിലയിരുത്തി.
സര്‍വ്വകലാശാല ഏറ്റെടുത്തു നടത്തുന്ന റൂസയുടെ രണ്ടാം ഘട്ട പദ്ധതികളുടെ നടത്തിപ്പും സംഘം കണ്ടു. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിലെ റൂസ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് വിവേക് നാഗ്പാല്‍, മുംബൈ ടാറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രഫസര്‍, ഡോ. വെങ്കിടേഷ് കുമാര്‍ എന്നിവര്‍ ഉന്നതതല സംഘത്തെ നയിച്ചു സര്‍വ്വകലാശാലയിലെ സംഗീത, നൃത്ത വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കലാപരിപാടികള്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: