തിരുവനന്തപുരം: അരിവില കുറയ്ക്കാന്‍ വിപണിയില്‍ ഇടപെടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇതിന് സഹകരണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ 100 കോടി രൂപയുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കും. കണ്‍സ്യൂമര്‍ ഫെഡറേഷന്റെയും 25 പ്രാഥമിക സഹകരണസംഘം ഭാരവാഹികളുടെയും യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
ആന്ധ്ര, തമിഴ്നാട്, കര്‍ണാടക, ഒറീസ്സ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ അരി ഉത്പാദനകേന്ദ്രങ്ങളില്‍ നേരിട്ട് പോയി അരിവില രൊക്കം പണമായി നല്കി പരമാവധി കുറഞ്ഞ വിലയില്‍ വാങ്ങി സംസ്ഥാനത്തെ തെരഞ്ഞെടുത്ത സഹകരണ സംഘങ്ങളുടെയും കണ്‍സ്യൂമര്‍ ഫെഡറേഷന്റെയും അരിക്കടകളിലൂടെ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യും.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് നെല്ല് കൊണ്ടുവന്ന് കേരളത്തിലെ മില്ലുകളില്‍ അരിയാക്കി കുറഞ്ഞ വിലയ്ക്ക് സ്വന്തം ബ്രാന്‍ഡില്‍ വിതരണം ചെയ്യും. കൂടാതെ കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന നെല്ല് സഹകരണസംഘങ്ങളിലൂടെ കര്‍ഷകരില്‍ നിന്ന് മികച്ച വിലനല്‍കി വാങ്ങി അരിയാക്കി വില്പന നടത്തും.
മന്ത്രിക്കു പുറമേ കണ്‍സ്യൂമര്‍ഫെഡ് ചെയര്മാന് എം. മെഹബൂബ്, സഹകരണ സ്പെഷ്യല്‍ സെക്രട്ടറി പി. വേണുഗോപാല്‍, സഹകരണസംഘം രജിസ്ട്രാര്‍ ലളിതാംബിക, കണ്‍സ്യൂമര്‍ഫെഡ് എംഡി ഡോ. എം. രാമനുണ്ണി, പ്രാഥമിക സംഘം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: