തിരുവനന്തപുരം: രാഷ്ട്രീയ സംഘട്ടനങ്ങൾ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സിപിഎം – ബിജെപി, ആര്‍എസ്എസ് സംസ്ഥാന നേതാക്കള്‍ ചര്‍ച്ച നടത്തി. കണ്ണൂരില്‍ നാളെ നടക്കുന്ന സര്‍വകക്ഷി യോഗത്തിന് മുന്നോടിയായാണ് ചര്‍ച്ച നടന്നത്.
സമാധാനം നിലനിര്‍ത്താന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. പോലീസ് നിഷ്പക്ഷമായും സത്യസന്ധമായും ആത്മാര്‍ഥമായും ഇതിന് ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് നേരത്തെതന്നെ വ്യക്തമാക്കിയതാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമാധാനം സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുക്കുന്നതിന് സംസ്ഥാന നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായി കോടിയേരി ബാലകൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു. ചെറിയ പ്രശ്നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിക്കുന്നത്. പാര്‍ട്ടി അണികളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, നേതാക്കളായ ആനത്തലവട്ടം ആനന്ദന്, എംവി ഗോവിന്ദന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ഒ.രാജഗോപാല്‍ എംഎല്‍എ, ഗോപാലന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: