ശ്രീനഗര്‍: കശ്മീരില്‍ ഏറ്റുമുട്ടലിനെ തുടര്‍ന്ന് പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ മാറി നില്‍ക്കണമെന്ന സൈന്യത്തിന്റെ ആവശ്യം കശ്മീരികള്‍ തള്ളി.
സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ജനങ്ങള്‍ തീവ്രവാദിളെ രക്ഷിക്കാന്‍ ശ്രമിക്കുകയും ഇവര്‍ സൈന്യത്തിനു നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിനെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഇബ്രാഹിം ഇത്തു എന്ന യുവാവ് കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് മരിക്കുന്ന രണ്ടാമത്തെ സാധാരണക്കാരനാണ് ഇയാള്‍.
ഇതിനിടെ കുല്‍ഗാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരും രണ്ടു സൈനികരും, ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ ഉള്‍പ്പടെ നിരവധിപേര്‍ക്ക് പരിക്കേറ്റു
പ്രതികരിക്കാൻ ഇവിടെ എഴുതുക: