കോഴിക്കോട്: മതപഠനശാലകളില്‍ പത്ത് വയസുകാരന് ക്രൂര പ്രകൃതിവിരുദ്ധ പീഡനം. ഹോസ്റ്റര്‍ വാര്‍ഡനും സീനിയര്‍ വിദ്യാര്‍ത്ഥിയും ചേര്‍ന്ന് പീഡിപ്പിച്ചതായാണ് പരാതി. കോഴിക്കോട് മുക്കം, മടവൂര്‍ എന്നി മതപഠനശാലകളില്‍ വച്ചാണ് അഞ്ചാംക്ലാസ് വിദ്യര്‍ത്ഥിയായ കുട്ടി പീഡനത്തിന് ഇരയായത്.
മുക്കത്തെ അറബിക് കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥി ഇസഹാക്ക്, മടവൂര്‍ സിഎം മഖാമയിലെ വാര്‍ഡനായ സിദ്ദിഖ് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച വീട്ടിലെത്തിയ കുട്ടി തിരികെ പോകാതിരിക്കുകയും രാത്രിയില്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ നിര്‍ബന്ധിച്ച് ചോദിച്ചപ്പോഴാണ് കുട്ടി നേരിട്ട ക്രൂര ലൈംഗിക പീഡനത്തെക്കുറിച്ച് പറഞ്ഞത്.
രാത്രിയില്‍ മുറിയില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോയാണ് മാസങ്ങളായി കുട്ടിയെ പീഡിപ്പിച്ചിരുന്നത്. പേടി കാരണം കുട്ടി പീഡനവിവരം ആരോടും പറഞ്ഞിരുന്നില്ല. വൈദ്യ പരിശോധനയ്ക്ക് ശേഷം കുട്ടിയില്‍ നിന്നും താമരശേരി മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തി. പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങിയതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: