ന്യൂദല്‍ഹി: ഇന്ത്യയില്‍ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞു വരികയാണെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. നരേന്ദ്ര മോദിയുടെ ബിജെപി സര്‍ക്കാര്‍ അരുണാചലിനെ ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ ശ്രമിക്കുകയാണെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിനു മറുപടിയായാണ് റിജിജു ഇത്തരത്തില്‍ പ്രതികരിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് റിജിജു ഇക്കാര്യം പറഞ്ഞത്.
ഹിന്ദുക്കള്‍ മറ്റുള്ളവരെ മതപരിവര്‍ത്തനം നടത്താന്‍ തയാറാകാത്തതാണ് എണ്ണം കുറയാന്‍ കാരണമെന്നും അദ്ദേഹം പറയുന്നു. ഹിന്ദുക്കള്‍ കുറഞ്ഞു വരുമ്പോൾ ന്യൂനപക്ഷങ്ങള്‍ തഴച്ചു വളരുകയാണെന്നും റിജിജു ട്വിറ്ററില്‍ കുറിച്ചു.
കോണ്‍ഗ്രസ് പ്രകോപനപരമായ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. എല്ലാവര്ക്കും സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ഇവിടെ ജീവിക്കണമെന്നും റിജിജു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: