‘മതത്തെ രാഷ്ട്രീയത്തില്‍നിന്നും ദൂരെ നിര്‍ത്തൂ’ എന്ന പാശ്ചാത്യ വിളംബരത്തിന്റെ മഹത്വം യൂറോപ്പിലും മിക്കവാറും ഇല്ല എന്നുതന്നെ പറയാം. താത്വികമായി യൂറോപ്പില്‍ ഏകദേശം ഒരേ മതത്തിന്റെ പ്രചാരമാണ് കാണപ്പെടുന്നത്. ഇവയുടെയിടയില്‍ വകഭേദങ്ങള്‍ ഉണ്ടെങ്കിലും അതിന് വലിയ പ്രാധാന്യമൊന്നും നല്‍കേണ്ടതില്ല. മതത്തിന്റെ ഐക്യത്തിലാണ് എല്ലാവരുടെയും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.
എന്നാല്‍, ഭാരതത്തിലെ രാഷ്ട്രീയ നേതാക്കളും ഇവിടെ ആ പ്രഖ്യാപനത്തെയാണ് സ്വീകരിച്ചിട്ടുള്ളത്. പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ സ്വാധീനത്തില്‍ വന്നിട്ടുള്ളവര്‍ക്ക് അതിന്റെ പോരായ്മയെയോ തന്ത്രങ്ങളെയോ കുറിച്ച് ശരിയായ അനുമാനമില്ലായിരുന്നു. അവര്‍ ദീര്‍ഘദൃഷ്ടിയോടെ പ്രവര്‍ത്തിക്കാതെ ഭാരതത്തിന്റെ രാഷ്ട്രീയത്തില്‍ മേല്‍പ്പറഞ്ഞ യൂറോപ്യന്‍ നീതിയെ അംഗീകരിച്ചു. ശരിക്കും അവയെ പരീക്ഷിച്ചു നോക്കാതെ ഭാരതീയ രാഷ്ട്രീയക്കാര്‍ ആ പാശ്ചാത്യരീതിയെ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ഭാരതത്തിന്റെ തലയില്‍ കെട്ടിവച്ചു.
രാഷ്ട്രനിര്‍മാണം നടത്തുന്ന അഞ്ച് അവയവങ്ങളുണ്ടെന്നും അവയില്‍ ധര്‍മ്മം, സംസ്കാരം ഇവയെ ഉപേക്ഷിച്ചുകൊണ്ടുതന്നെയാണ് ‘രാഷ്ട്ര’മെന്ന ശബ്ദത്തെ സ്വീകരിച്ചിട്ടുള്ളതെന്നും ഇതില്‍നിന്നും അവര്‍ മനസ്സിലാക്കി. അതുകൊണ്ട് ആ വ്യാഖ്യാനത്തെ അവരും സ്വീകരിച്ചു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി രാഷ്ട്രത്തിന്റെ സ്വരൂപത്തെക്കുറിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍, അതിനെക്കുറിച്ചുള്ള ഇവരുടെ വ്യാഖ്യാനം ഇപ്രകാരമാണ്: ‘കൃത്യമായി ഭൗമാതിര്‍ത്തി നിര്ണയിക്കപ്പെട്ടിട്ടുള്ള നാട്ടില്‍ വസിക്കുന്ന മാനവസമാജത്തെ രാഷ്ട്രമെന്ന് പറയുന്നു. അവരുടെ പാരമ്പര്യവും അഭിലാഷങ്ങളും സമാനമായിരിക്കും.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: