ആലപ്പുഴ: ജില്ലയിലെ ഏക ഫിഷിങ് ഹാര്‍ബറായ തോട്ടപ്പള്ളി ഹാര്‍ബറില്‍ മണലടിഞ്ഞ് വള്ളവും ബോട്ടും അകത്തുകയറാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇതിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്നും കടല്‍ക്ഷോഭം മൂലം വീടുകള്‍ നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും പുന്നപ്രയില്‍ കടല്‍ക്ഷോഭത്തില്‍ തൊഴിലുപകരണങ്ങള്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അരൂരില്‍ ഫ്രീസിങ് പ്ലാന്റില്‍ നിന്നും ഒഴുകുന്ന മലിനജലം കായലിലേക്ക് ഒഴുക്കുന്നത് തടയണമെന്നും എ.ഡി. ഉണ്ണികൃഷ്ണന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ മത്സ്യത്തൊഴിലാളി സംഘം ജില്ലാ വാര്‍ഷിക സ മ്മേളനം അമ്പലപ്പുഴയില്‍ ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.സി. കാര്‍ ത്തികേയന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഖജാനന്ജി ബിനീഷ് ബോയ്, മേഖലാ സെക്രട്ടറി യശോധരന്, മേഖലാ പ്രസിഡന്റ് എസ്. രാജേന്ദ്രന്, ജില്ലാ വൈ സ് പ്രസിഡന്റ് കെ. കൃഷ്ണന് കുട്ടി, വി.ഗോപിദാസ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി പി.സി. കാര്ത്തികേയന് (പ്രസിഡന്റ്), അഭിലാഷ് ബേര്‍ലി (ജനറല്‍ സെക്രട്ടറി), ഗോപിദാസ്, സി. രാജു, സാലി തങ്കപ്പന് (വൈസ് പ്രസിഡന്റുമാര്‍), രഞ്ജന്‍, പ്രസന്നന്, അശോകന് (സെക്രട്ടറിമാര്‍), യശോദരന് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: