മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ കരുത്തരായ അത്ലറ്റികോ മാഡ്രിഡിന് ജയം. സെല്‍റ്റ വീഗോയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അത്ലറ്റികോ പരാജയപ്പെടുത്തി. വിജയത്തോടെ 42 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് മുന്നേറി.
രണ്ടു തവണ പിന്നിട്ടുനിന്നശേഷമായിരുന്നു അത്ലറ്റികോയുടെ വിജയം. രണ്ട് മിനിറ്റിനിടെ കരാസ്കോയും അന്റോണിയോ ഗ്രിസ്മാനും നേടിയ ഗോളുകളാണ് അവരെ വിജയത്തിലേക്ക് നയിച്ചത്. കളിയുടെ അഞ്ചാം മിനിറ്റില്‍ ഗുസ്താവോ കബ്രാളിലൂടെ സെല്‍റ്റ മുന്നിലെത്തി. എന്നാല്‍ 11-ാം മിനിറ്റില്‍ വെറ്ററന്‍ സ്ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസിലൂടെ അത്ലറ്റികോ സമനില പിടിച്ചു. 30-ാം മിനിറ്റില്‍ അത്ലറ്റികോക്ക് ലഭിച്ച പെനാല്‍റ്റി മുതലാക്കാന്‍ കഴിഞ്ഞില്ല.
ആദ്യ ഗോള്‍ നേടിയ ടോറസ് എടുത്ത കിക്ക് ക്രോസ്ബാറില്‍ത്തട്ടി പറന്നു. പിന്നീട് ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ വിട്ടുനിന്നു. പിന്നീട് 78-ാം മിനിറ്റില്‍ ജോണ്‍ ഗ്വിഡേറ്റിയിലൂടെ സെല്‍റ്റ വീണ്ടും ലീഡ് നേടി. എന്നാല്‍ വര്‍ദ്ധിത വീര്യത്തോടെ തിരിച്ചടിച്ച അത്ലറ്റികോക്ക് വേണ്ടി 86-ാം മിനിറ്റില്‍ കരാസ്കോയും 88-ാം മിനിറ്റില്‍ സൂപ്പര്‍താരം അന്റോണിയോ ഗ്രിസ്മാനും ലക്ഷ്യം കണ്ടതോടെ വിജയവും അവര്‍ക്ക് സ്വന്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: