മുല്ലശ്ശേരി: ബിജെപി ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തവരുടെ ബൈക്കുകളുടെ സീറ്റുകള്‍ കീറി നശിപ്പിച്ച നിലയില്‍. വെങ്കിടങ്ങ് മേച്ചേരിപ്പടി ബി.ജെ.പി ഓഫീസിന് മുന്നില്‍ വെച്ചിരുന്ന ഏഴ് ബൈക്കുകളുടെ സീറ്റുകളാണ് നശിപ്പിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചു. ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് ഏനാമാവ് കടവില്‍ നിന്ന് വെങ്കിടങ്ങ് കുരിശുപള്ളി വരെയാണ് പ്രകടനം നടത്തിയത്.
പ്രകടനത്തില്‍ പങ്കെടുത്ത ചില പ്രവര്‍ത്തകരുടെ ബൈക്കുകള്‍ മേച്ചേരിപ്പടിയില് ബി.ജെ.പി ഓഫിസിന് മുന്നില്‍ സൂക്ഷിച്ചിരുന്നു. പ്രകടനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ബൈക്കുകളുടെ സീറ്റ് കീറി നശിപ്പിച്ചത് കണ്ടത്. സംഭവത്തില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്. സ്ഥലത്തെത്തിയ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സീറ്റ് കീറിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. സീറ്റ് കീറിയ സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: