പാലക്കാട്: ബിജെപിയുടെ ദേശീയ പാത ഉപരോധത്തിനിടെ പ്രവര്‍ത്തകരെ മര്‍ദ്ദിക്കാത്ത പോലീസുകാര്‍ക്ക് ശിക്ഷ. കഞ്ചിക്കോട് ബിജെപി പ്രവര്‍ത്തകരായ രാധാകൃഷ്ണന്, വിമല എന്നിവരെ ചുട്ടുകൊന്ന സിപിഎമ്മുകാരായ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇക്കഴിഞ്ഞ നാലിന് പുതുശ്ശേരി ജംഗ്ഷനില്‍ ദേശീയപാത ഉപരോധിച്ചത്. സംഭവസമയത്തെ വീഡിയോകള്‍ പരിശോധിച്ചാണ് എഎസ്പി പൂങ്കുഴലി റിപ്പോര്‍ട്ട് നല്‍കിയത്.
ദേശീയ പാത ഉപരോധത്തിനിടെ രണ്ട് വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് നടപടി. ആദ്യ ലിസ്റ്റില്‍ 11 പേര്‍ക്കാണ് ശിക്ഷ. ഇതുസംബന്ധിച്ച് 11നാണ് ജില്ലാ പോലീസ് സൂപ്രണ്ട് ഉത്തരവിറക്കിയത്. മേലുദ്യോഗസ്ഥയുടെ നിര്‍ദ്ദേശം അനുസരിച്ചില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. 20 ദിവസത്തെ തീവ്രപരിശീലനമാണ് ശിക്ഷയായി കല്‍പ്പിച്ചിട്ടുള്ളത്.
ആദ്യലിസ്റ്റിലെ 11 പേര്‍ക്ക് കല്ലേക്കാട് എ.ആര് ക്യാമ്പില്‍ ‘ശിക്ഷാനടപടി’ ആരംഭിച്ചു. ഇതിന് മേലുദ്യോഗസ്ഥര്‍ കര്‍ശനമായ മേല്‍നോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യാതൊരുകാരണവശാലും അവധി നല്‍കരുതെന്നും നിര്‍ദ്ദേശമുണ്ട്. പരിശീലന കാലയളവില്‍ ഇവര്‍ ക്യാമ്പില്‍ തന്നെ താമസിക്കണം. പരിശീലനത്തിനിടക്ക് ഇവര്‍ തമ്മിലുള്ള ആശയവിനിമയം ഒഴിവാക്കുന്ന രീതിയില്‍ താമസം ഏര്‍പ്പെടുത്തണം.
രണ്ട് എസ്ഐമാര്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് നടപടി. ഒരു പ്രിന്‍സിപ്പല്‍ എസ്ഐ, അഡീഷണല്‍ എസ്ഐ, രണ്ട് വനിതാ പോലീസുകാര്‍, ആറ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, 10 സിവില്‍ പോലീസ് ഓഫീസര്‍ എന്നിവര്‍ക്കാണ് ശിക്ഷാനടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: