പൊന്‍കുന്നം: നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന സഞ്ചാരപാതയായ പൊന്‍കുന്നം-മാന്തറ-തമ്പലക്കാട് റോഡ് തകര്‍ന്നു.
ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തിയായ മാന്തറ മുതല്‍ തമ്പലക്കാട് വരെയുള്ള കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഭാഗങ്ങളാണ് ടാറിംഗ് ഇളകി പൂര്‍ണ്ണമായും തകര്‍ന്നത്.
നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി നിത്യേന കടന്നുപോകുന്നത്. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന രണ്ട് ബസുകള്‍ റോഡ് മോശമായതിനാല്‍ പലപ്പോഴും ട്രിപ്പ് മുടക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. വഴി തകര്‍ന്നതിനാല്‍ ഓട്ടോറിക്ഷകളും ഓട്ടംവരാതായി. മെറ്റല്‍ ഇളകി റോഡില്‍ ചിതറിക്കിടക്കുകയാണ്, പലഭാഗങ്ങളിലും വലിയ കുഴികളും രൂപപ്പെട്ടു. പൊടിശല്യവും അതിരൂക്ഷമാണ്. ഇരുചക്രവാഹനങ്ങള്‍ക്കുപോലും യാത്ര ദുരിതമാണ്. ബൈക്കുകള്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്.
തമ്പലക്കാട്ടും പരിസരപ്രദേശങ്ങളിലുമുള്ളവര്ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് ദിവസവും പൊന്‍കുന്നത്ത് എത്താന്‍ ആശ്രയിക്കുന്നതും ഈ റോഡാണ്.
റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പലതവണ പരാതികള്‍ നല്‍കിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ലെന്ന് ആ ക്ഷേപം ഉണ്ട്. പാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികള്‍ക്കൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: