പത്തനംതിട്ട: മാരാമണ്‍ കണ്‍വന്‍ഷന്റെ രാത്രി യോഗത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യത്തിനെതിരെ ഉറച്ചനിലപാടുമായി മാര്‍ത്തോമ്മാസഭ. രാത്രി 7ന് നടക്കുന്ന യോഗത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്നായിരുന്നു മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ ഷിജു അലക്സ് സുവിശേഷപ്രസംഗസംഘം ട്രഷറര്‍ അഡ്വ. റോയി ഫിലിപ്പ് എന്നിവര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ഉദ്ഘാടനപ്രസംഗത്തില്‍ സഭാദ്ധ്യക്ഷന് ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഈ ആവശ്യം തള്ളുകയും രാത്രിയോഗത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുകയില്ലെന്ന് വ്യക്തമാക്കുകയുംചെയ്തു.
അതേസമയം രാത്രികാലയോഗങ്ങളില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്നതിന് വിശ്വാസപരമായ യാതൊരടിസ്ഥാനവും ഇല്ലെന്നാണ് സ്ത്രീപ്രവേശനം ആവശ്യപ്പെടുന്നവരുടെ നിലപാട്. കണ്‍വന്‍ഷന്റെ ആദ്യകാലങ്ങളില്‍ ഈ നിഷേധം നിലനിന്നിരുന്നില്ല.
ചില പ്രത്യേക സംഭവങ്ങളുടെ പേരില്‍ ഒരിക്കല്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക ക്രമീകരണം പിന്നീട് തിരുത്താനാവാത്ത ആചാരത്തിന്റെ സ്വഭാവം ആര്‍ജ്ജിക്കുകയായിരുന്നു. ഇനിയും ഇതു തുടരുന്നത് അനാചാരത്തിലേക്കാണ് സഭയെ നയിക്കുന്നതെന്നും അവര്‍ പറയുന്നു.
രാത്രിയില്‍ കണ്വന്ഷന് പന്തലിന് വെളിയിലുള്ള വ്യാപാര നഗറില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: