ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍് വീരമൃത്യു വരിച്ചു. 15 ഓളം സൈനികര്‍ക്കു പരിക്കേറ്റു. ബന്ദിപ്പോരില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. പരിക്കേറ്റ സൈനികരെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . ഇവരില്‍ രണ്ടുപേരുട നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു.
ബന്ദിപ്പോരയിലെ ഹജിന് മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ തെരച്ചില്‍ ഭീകരരെ കണ്ടെത്തുകയും ഏറ്റുമുട്ടല്‍ ഉണ്ടാവുകയുമായിരുന്നെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഒളിച്ചിരുന്ന ഭീകരരര്‍ സൈന്യത്തിന് നേരെ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരരുടെ ആക്രമണത്തെ തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. മേഖലയില്‍ ഏറ്റുമുട്ടല്‍ ശക്തമായി തുടരുകയാണ്. കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഞായറാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും നാല് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരും കൊല്ലപ്പെട്ടിരുന്നു.
അതേസമയം, കുല്‍ഗാം ജില്ലയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കശ്മീരി പൗരന് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായിരുന്നു. പ്രതിഷേധമുയര്‍ത്തിയ ജനക്കൂട്ടത്തിന് നേരെ പോലീസ് പെല്ലറ്റാക്രമണം നടത്തിയതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധം തടയുന്നതിനായി ജനങ്ങള്‍ക്ക് നേരെ സൈന്യം പെല്ലറ്റ്, ബുള്ളറ്റ് പ്രയോഗങ്ങള്‍ നടത്തിയതും ജനക്കൂട്ടത്തെ രോഷാകുലരാക്കി. കുല്‍ഗാം മുതല്‍ ആനന്ദനാഗ് വരെയുള്ള മേഖലയില്‍ ഇപ്പോഴും സമ്മര്‍ദ്ദം നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: