ചെന്നൈ: ജയലളിത, ശശികല തുടങ്ങിയവര്‍ പ്രതികളായ അനധികൃത സ്വത്തു കേസ് 1996 ലാണ് തുടങ്ങിയത്. അന്ന് ജനതാ പാര്‍ട്ടിയിലായിരുന്ന ഡോ. സുബ്രഹ്മണ്യന് സ്വാമിയാണ് ജയ മുഖ്യമന്ത്രിയായിരുന്ന 91 മുതല്‍ 96 വരെയായി 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് കേസ് കൊടുത്തത്.
- 96 ഡിസംബര്‍ 7 ജയലളിത അറസ്റ്റില്‍
- 97 നിയമനടപടികള്‍ തുടങ്ങുന്നു.
- 97 ജൂണ്‍ 4 ജയലളിത, ശശികല, ഇളവരശി, സുധാകരന് തുടങ്ങിയവര്‍ക്ക് കുറ്റപത്രം.
- 97 ഒക്ടോബര്‍ ഒന്ന്: ജയയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണ്ണര്‍ ഫാത്തിമാ ബീവി അനുമതി നല്‍കിയതിന് എതിരെയും മറ്റും ജയ നല്കിയ ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി തള്ളി. പിന്നെ വിചാരണ പതിവു പോലെ ഇഴഞ്ഞിഴഞ്ഞ് തുടര്‍ന്നു. 2000 ആഗസ്റ്റിനകം 250 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി.
2001 മെയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ ജയ മുഖ്യമന്ത്രിയായി. താന്‍സി (തമിഴ്നാട് സ്മോള്‍ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന്) കേസില്‍ അവരെ ശിക്ഷിച്ചതിനാല്‍ അവര്‍ മുഖ്യമന്ത്രിയാകരുതെന്ന് കാട്ടി ഹര്‍ജി. അവരെ മുഖ്യമന്ത്രിയാക്കിയ നടപടി കോടതി റദ്ദാക്കി. അങ്ങനെ 2001 സപ്തംബറില്‍ ജയ മുഖ്യമന്ത്രി പദത്തില്‍ നിന്ന് ഇറങ്ങി.
അപ്പീലില്‍ അവരെ ശിക്ഷിച്ച നടപടി റദ്ദാക്കി. അതോടെ ആണ്ടിപ്പട്ടിയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തി. 2002 ഫെബ്രുവരി 21ന് നടന്ന തെരഞ്ഞെടുപ്പില്‍ അവര്‍ ജയിച്ചു. വീണ്ടും മുഖ്യമന്ത്രിയായി,
- 2003 നവംബര്‍ 18: ഡിഎംകെ ജനറല്‍ സെക്രട്ടറി അന്പഴകന് നല്കിയ ഹര്‍ജിയില്‍ ജയക്കെതിരായ അനധികൃത സ്വത്തു കേസ് തമിഴ്നാട്ടില്‍ നിന്ന് കര്‍ണ്ണാടകത്തിലേക്ക് മാറ്റി സുപ്രീംകോടതി ഉത്തരവിട്ടു.
- 2005 ഫെബ്രുവരി 19: ബി വി ആചാര്യ ജയക്കേസില് പബ്ളിക് പ്രോസിക്യൂട്ടറായി
- 2012 ആഗസ്റ്റ് 12: ആചാര്യ പദവി ഒഴിഞ്ഞു.
- 2013 ഫെബ്രുവരി 2 : ജി ഭവാനി സിങ്ങ് പ്രോസിക്യൂട്ടര്‍.
- 2013 ആഗസ്റ്റ് 26: ഭവാനി സിങ്ങിനെ നീക്കി
- 2013 സപ്തംബര്‍ 30 : ഭവാനി സിങ്ങനെ നീക്കിയത് സുപ്രീം കോടതി റദ്ദാക്കി.
- 2014 സപ്തംബര്‍ 27 : പ്രത്യേക കോടതി അനധികൃത സ്വത്തു കേസില്‍ ജയയടക്കം നാലു പേര്‍ക്ക് ശിക്ഷ വിധിച്ചു. ജയക്കും ശശികലക്കും നാലു വര്‍ഷം തടവ്. ജയക്ക് ഇതിനു പുറമെ നൂറു കോടി രൂപ പിഴയും വിധിച്ചു.
ഒക്ടോബറില്‍ ഹൈക്കോടതി ജയക്ക് ജാമ്യം നിഷേധിച്ചു. ഒക്ടോബര്‍ 17ന് സുപ്രീംകോടതി ജാമ്യം നല്കി. 21 ദിവസത്തെ ജയില്‍വാസ ശേഷം പുറത്തിറങ്ങി.
- 2015 മെയ് 11: കര്‍ണ്ണാടക ഹൈക്കോടതി ജയലളിത, ശശികല, ഇളവരശി, സുധാകരന് എന്നിവരെ അനധികൃത സ്വത്തു കേസില്‍ വെറുതേ വിട്ടു.
- 2015 ജൂണ്‍: കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി.
- 2016 ഫെബ്രുവരി 23: അപ്പീലില്‍ വാദം തുടങ്ങി
- 2016 ജൂണ്‍ 7 വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി
- 2016 ഡിസംബര്‍ 5: ജയലളിത മരണമടഞ്ഞു.
- 2016 ഫെബ്രുവരി14: കേസില്‍ വിധി. ശശികല, ഇളവരശി, വിഎന്‍ സുധാകരന് എന്നിവര്‍ക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ ശരിവെച്ചു. നാലു വര്‍ഷം തടവും പത്തു കോടി പിഴയും.
- 2017 ഫെബ്രുവരി 14 :അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികലയ്ക്ക് കനത്ത തിരിച്ചടി. ശിക്ഷ റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു. വിചാരണക്കോടതി വിധിച്ച നാല് വര്‍ഷം തടവ് ശിക്ഷ സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: