ചെന്നൈ: അനധികൃത സ്വത്തു സമ്പാദന കേസില്‍ കുറ്റക്കാരിയെന്ന സുപ്രീ കോടതി വിധിയെ തുടര്‍ന്ന് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല എംഎല്‍എമാരുടെ മുന്നില്‍ പൊട്ടിക്കരഞ്ഞു. താനല്ലെങ്കില്‍ തനിക്കു പകരമെത്തുന്ന ആളെ പിന്തുണക്കണമെന്നും എംഎല്‍എമാരോട് വികരാധീനയായി ശശികല പറഞ്ഞു.
വിധി വന്നതോടെ തമിഴ്നാട്ടില്‍ പനീര്‍ശെല്‍വം ക്യാമ്പിലും ജയയുടെ അന്തരവള്‍ ദീപജയകുമാറിന്റെ ക്യാമ്പിലും വന്‍ ആഹ്ളാദ പ്രകടനം നടന്നു. പടക്കം പൊട്ടിച്ചാണ് പനീര്‍ശെല്‍വം ക്യാമ്പ് സുപ്രീം കോടതി വിധിയെ വരവേറ്റത്. ശശികല ശിക്ഷിക്കപ്പെട്ടു, തമിഴ്നാട് രക്ഷപ്പെട്ടു എന്നായിരുന്നു പനീര്‍ശെല്‍വത്തില്‍ വിധികേട്ടശേഷമുള്ള പ്രതികരണം.
അതേസമയം, വിധി പുറത്തുവന്നതിനെ തുടര്‍ന്ന് തമിഴ്നാട് ഡിജിപി കൂവത്തൂരിലെ റിസോര്‍ട്ടിലെത്തി. റിസോര്‍ട്ടില്‍ വന്‍ പോലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരിക്കുന്നത്. തത്കാലം ശശികല റിസോര്‍ട്ടില്‍ തുടരുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: