ചെന്നൈ: അനധികൃത സ്വത്തു സമ്പാദന കേസില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല കുറ്റക്കാരിയാണെന്ന സുപ്രീം കോടതി വിധി വന്ന സാഹചര്യത്തില്‍ ആര്‍ക്കും പിന്തുണ നല്‍കില്ലെന്ന് ഡിഎംകെ വര്‍ക്കിംഗ് പ്രസിസന്റ് എം.കെ. സ്റ്റാലിന്. 21 വര്‍ഷത്തിനുശേഷം നീതി പുനഃസ്ഥാപിക്കപ്പെട്ടു. ഉറപ്പുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഉടന്‍ നടപടിയെടുക്കണം. നിയമസഭ വിളിച്ചുചേര്‍ത്തു ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ശശികലയ്ക്കെതിരായ വിധി അഴിമതിക്കെതിരായ ഒരു പാഠമാണ്. രാഷ്ട്രീയക്കാര്‍ ഇനി അഴിമിതി ചെയ്യാതെ പൊതുജീവിതം നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത സ്വത്തുസമ്പാദനക്കേസു സംബന്ധിച്ച് ഒരു പ്രതികരണത്തിനും ഇപ്പോള്‍ തയാറല്ലെന്നും സ്റ്റാലിന് വ്യക്തമാക്കി.
കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിന്റെ പിന്നില്‍ ഡിഎംകെയാണെന്നാണ് ശശികല വിഭാഗം ആദ്യം മുതല്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഈ ആരോപണം ഡിഎംകെ നിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: