ചെന്നൈ: അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവായി ജലസേചന മന്ത്രി എടപ്പാടി പളനിസാമിയെ തിരഞ്ഞെടുത്തതിന് പിന്നാലെ കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. എന്നാല്‍ തന്നെ പുറത്താക്കാന്‍ കഴിയില്ലെന്നും താനാണ് പാര്‍ട്ടിയുടെ ട്രഷറര്‍ എന്നുമാണ് പനീര്‍ശെല്‍വത്തിന്റെ നിലപാട്.
അണ്ണാ ഡിഎംകെ എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് പനീര്‍ശെല്‍വത്തെ പുറത്താക്കാനുള്ള തീരുമാനം ശശികല എടുത്തത്. ഏകകണ്ഠേനയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് പളനിസാമി അറിയിച്ചു. ശശികലയും ഇന്നലെ മുതല്‍ ഈ റിസോര്‍ട്ടിലുണ്ടായിരുന്നു. അതിനിടെ, ജയലളിതയുടെ അനന്തരവന് ദീപക്ക് ജയകുമാറിനെ കൂവത്തൂരിലെ റിസോര്‍ട്ടിലേക്കു വിളിച്ചുവരുത്തി ശശികല ചര്‍ച്ച നടത്തി.
സര്‍ക്കാരുണ്ടാക്കാന്‍ അവകാശം ഉന്നയിച്ച് എടപ്പാടി പളനിസാമി ഗവര്‍ണര്‍ക്കു കത്തയച്ചു. ഗവര്‍ണര്‍ ക്ഷണിച്ചാലുടന് എംഎല്‍എമാരുടെ പിന്തുണ തെളിയിക്കുന്ന കത്തുകള്‍ ഹാജരാക്കുമെന്നും പളനിസാമി അറിയിച്ചു. പളനിസാമിയെ പിന്തുണച്ച് എംഎല്‍എമാര്‍ കത്തില്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ടുകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: