വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്ളിന്‍ രാജിവച്ചു. റഷ്യക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നലകിയെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി.
റഷ്യയ്ക്കു ഉപരോധം ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ നീക്കങ്ങളെക്കുറിച്ച് മൈക്കല്‍ ഫ്ളിന്‍ വിവരം കൈമാറിയതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് വൈസ് പ്രസിഡന്റ് മൈക്കലിനോട് റിപ്പോര്‍ട്ടു നല്കാന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
തിങ്കളാഴ്ച രാത്രി ആയിരുന്നു രാജി പ്രഖ്യാപനം. മൈക്കിളിന്റ രാജി അംഗീകരിച്ചതായും ലഫ്റ്റനന്റ് ജനറല്‍ ജോസഫ് കൈത്ത് കെല്ലോഗിന് താത്കാലിക ചുമതല കൈമാറിയതായും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: