ചേര്‍ത്തല: അതിരൂക്ഷമായ വരള്‍ച്ചയില്‍ കുടിവെള്ളത്തിന് കടുത്ത വെല്ലുവിളി നേരിടുമ്പോഴും ജപ്പാന് കുടിവെള്ള പദ്ധതിയിലൂടെ ശുദ്ധജലം വന്‍തോതില്‍ ചോര്‍ന്നു പാഴാകുകയാണ്. വാല്‍വുകളിലും കുഴലുകളിലും നിലനില്‍ക്കുന്ന ചോര്‍ച്ചയാണ് വെള്ളം പാഴാക്കുന്നത്. ഇതെല്ലാം ജലഅധികൃതര് അറിഞ്ഞതായി ഭാവിക്കുന്നില്ല.
ചേര്‍ത്തല അരീപ്പറമ്പ് വില്ലേജ് ഓഫീസിനു സമീപത്തെ കലുങ്കിനോടു ചേര്‍ന്നുള്ള വാല്‍വ് ദ്രവിച്ച നിലയിലാണ്. ഇതുപോലെ ചേര്‍ത്തല നഗരഹൃദയത്തിലെ പടയണിപാലത്തിന്റെ പടിഞ്ഞാറെ കല്‍ക്കെട്ടിനിടയിലൂടെയാണ് വന്‍തോതില്‍ കുടിവെള്ളം എഎസ് കനാലിലേക്ക് ഒഴുകുന്നത്. ആറുവര്‍ഷം മുമ്പ് ജപ്പാന് കുടിവെള്ള പദ്ധതിയില്‍ ജലവിതരണം ആരംഭിച്ച നാളുമുതല്‍ ഒട്ടുമിക്ക വാല്‍വുകളിലും ചോര്‍ച്ചയുണ്ട്. വരള്‍ച്ച രൂക്ഷമായതോടെ ജലസ്രോതസ്സുകള്‍ വറ്റിവരണ്ടതിനാല്‍ നാടാകെ ശുദ്ധജലക്ഷാമവും രൂക്ഷമായി.
ജപ്പാന് കുടവെള്ള പദ്ധതിയുടെ ജലവിതരണ ശൃംഖലയായുള്ള ചിലയിടങ്ങളില്‍ നാലുനാള്‍വരെ ഇടവേളയിലാണ് വെള്ളം എത്തുന്നത്. മാത്രമല്ല പദ്ധതിയുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ചേര്‍ത്തല പടയണി പാലത്തിന്റെ കല്ക്കട്ടിലൂടെ വെള്ളം ഒഴുകുന്നത് തടയാന്‍ ജലഅതോറിറ്റി ഓഫീസില്‍ പലപ്രാവശ്യം അറിയിച്ചിട്ടും ഒരുനടപടിയും ഉണ്ടായില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
മൂവാറ്റുപുഴ ആറിലെ വെള്ളം ആവശ്യാനുസരണം പമ്പുചെയ്യാന്‍ സാധിക്കാത്ത നിലയില്‍ അവിടെയും വരള്‍ച്ചയുടെ പ്രത്യാഘാതം എത്തിക്കഴിഞ്ഞു. കുടിവെള്ളം പാഴാക്കരുതെന്ന ജലഅതോറിറ്റിയുടെ പ്രചരണം നടക്കുമ്പോഴാണ് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പ്രതിദിനം പാഴാക്കുന്നത്. ജപ്പാന് പദ്ധതിയുടെ വിതരണശൃംഖലയുടെ അറ്റകുറ്റപ്പണിക്ക് ചുമതല നല്‍കിയിട്ടുള്ള കരാര്കമ്പനിയാണ് ഈ ജോലി ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: