പുന്നപ്ര: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലാണ് ശുദ്ധജല ക്ഷാമം രൂക്ഷം. പൊതു ടാപ്പുകളില്‍ നിന്നും വല്ലപ്പോഴും മാത്ര മാണ് ശുദ്ധജലം ലഭിയ്ക്കുന്നത് വീടുകളില്‍ സ്ഥാപിച്ചിരിയ്ക്കുന്ന ശുദ്ധജല പൈപ്പുകളില്‍ രാവിലെ 10 ഓടെ നിശ്ചലമാകുന്ന ശുദ്ധജലം പിന്നീട് രാത്രി ഏഴോടെയാണ് ലഭിയ്ക്കുന്നത്. എന്നാല്‍ വീണ്ടും ഒരു മണിക്കൂറിനുള്ളില്‍ വീണ്ടും വിതരണം നിലയ്ക്കുകയാണ് പതിവ്. പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ കീഴില്‍ രണ്ടു കൂറ്റന്‍ ജലസംഭരണികളും ഇതിനോട് ചേര്‍ന്ന് രണ്ടു ആര്‍ഒ പ്ലാന്റ് കളും നിലവിലുണ്ട്. എന്നാല്‍ ഈ സഭരണികളില് നിന്നും എവിടെയും ശുദ്ധജലം എത്തുന്നില്ലന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ആര്‍ഒ പ്ലാന്റുകളിലില് നിന്നുമാകട്ടെ വെള്ളം ലഭിയ്ക്കുന്നുമില്ല.
വരള്‍ച്ച നേരിടുമ്പോള്‍ മുന്‍ കാലങ്ങളില്‍ പഞ്ചായത്ത് ഇടപെട്ട്, ടാങ്കറുകളില്‍ ജലം എത്തിയ്ക്കുന്നത് പതിവായിരുന്നു എന്നാല്‍ ഈ വരള്‍ച്ചാ കാലം ആരംഭിച്ചതു മുതല്‍ ശുദ്ധജല ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍.ജലവിഭവ വകുപ്പിനും പഞ്ചായത്ത് അധികാരികള്‍ക്കും പരാതി നല്കിയെ ങ്കിലും ഇത് വരെ യാതൊരു നടപടിയും മുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: