കണ്ണൂര്‍: തലശേരി പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് ഇതര സംസ്ഥാനക്കാരില്‍ സേലം സ്വദേശി കാളിമുത്തു മരിച്ച സംഭവത്തില്‍ പോലീസ് ഉദേ്യാഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചകളെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
സംഭവത്തില്‍ തലശേരി പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കും രണ്ട് എഎസ്ഐമാര്‍ക്കും എതിരെ സ്വീകരിച്ച അച്ചടക്ക നടപടികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം ഹാജരാക്കണമെന്ന് കമ്മീഷന് ആക്റ്റിംഗ് ചെയര്മാന് പി.മോഹന്‍ദാസ് ഇടക്കാല ഉത്തരവില്‍ പറഞ്ഞു.
മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ കൈകാര്യം ചെയ്ത കാളിമുത്തുവിനെ കസ്റ്റഡിയിലെടുത്ത വേളയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കിയിട്ടില്ലെന്ന് കമ്മീഷന് കണ്ടെത്തി. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തില്ല. 24 മണക്കൂറിനുള്ളില്‍ മജിസ്ട്രറ്റിനു മുമ്പില്‍ ഹാജരാക്കാത്തത് ഗുരുതരമായ കൃത്യവിലോപമാണ്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടും സ്റ്റേഷനിലെ ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്താത്തതും ഗുരുതര വീഴ്ചയാണെന്ന് കമ്മീഷന് കണ്ടെത്തി. രണ്ടുപേരെയും മെഡിക്കല്‍ പരിശോധന നടത്താത്തതിനും ന്യായീകരണമില്ലെന്ന് കമ്മീഷന് ഇടക്കാല ഉത്തരവില്‍ പറയുന്നു.
അഡ്വ. എം.എല്‍ ജോര്‍ജ് ഫയല്‍ ചെയ്ത കേസിലാണ് നടപടി. 2016 ഒക്ടോബര്‍ 8 ന് അതിരാവിലെയാണ് ഇതര സംസ്ഥാനക്കാരായ കാളിമുത്തുവിനെയും രാജുവിനെയും തലശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ മോഷ്ടാക്കളാണെന്നായിരുന്നു പോലീസിന്റെയും നാട്ടുകാരുടെയും സംശയം. ഒക്ടോബര്‍ 9 ന് കസ്റ്റഡിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കാളിമുത്തുവിനെ തലശേരി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തലശേരി ടെമ്പിള്‍ ഗേറ്റ് ഭാഗത്ത് ഇരുവരെയും നാട്ടുകാര്‍ കൈകാര്യം ചെയ്തതായി പോലീസ് പറയുന്നു. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് മരണകാരണം ഹൃദയസംബന്ധമായ തകരാറാണ്. ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നു. കസ്റ്റഡിയില്‍ മര്‍ദ്ദനം നടന്നതായി തെളിവുകളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: