തലശ്ശേരി: ഉത്തര മലബാറിലെ പ്രസിദ്ധമായ അണ്ടലൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് ജനത്തിരക്കേറുന്നു. ഇന്നലെ ചക്ക താഴ്ത്തല്‍, പാണ്ഡ്യാഞ്ചേരി പടിക്കല്‍ പോകലും മൂത്തകൂര്‍ പെരുവണ്ണാനെ കൂട്ടിക്കൊണ്ടുവരലും ചക്കകൊത്തല്‍, തിരുവായുധം കടയല്‍, തുടര്‍ന്ന് ചക്കയെഴുന്നള്ളത്തും ചക്ക നിവേദ്യവും നടന്നു. ദേവസ്തോത്രത്തിന് ശേഷം 14ചുറ്റ് പാച്ചില്‍, കുളിച്ചെഴുന്നള്ളത്ത്, നിരക്കിപ്പാച്ചല്, താഴെ കാവില്‍ പ്രവേശനം എന്നിവ നടന്നു.
ഇന്ന് രാവിലെ 9ന് കൊടിയേറ്റം, രാത്രി 12ന് മേലൂര്‍ മണലില്‍ നിന്നും കുടവരവ്, 16ന് പുലര്‍ച്ചെ 4.30ന് നിര്‍മ്മാല്യ ദര്‍ശനം 5 മുതല്‍ അതിരാളവും മക്കളും, ഇളങ്കരുവന്‍, പൂതാടി, നാഗകണ്ഠന്‍, നാഗ ഭഗവതി, മലക്കാരി, പൊന്മകന്, പുതുചേകോന്, വേട്ടക്കൊരുമകന്‍, ബപ്പൂരന്‍ തുടങ്ങിയ തെയ്യങ്ങള്‍ കെട്ടിയാടും. 1 മണിക്ക് ക്ഷേത്ര മുറ്റത്ത് ബാലി സുഗ്രീവ യുദ്ധം, വൈകിട്ട് മെയ്യാലുകൂടല്‍, തറമ്മല്‍ കയറല്‍, 6ന് ദൈവത്താര്‍ പൊന്മുടിയണിയും. സഹചാരികളായ അങ്കക്കാരന്‍, ബപ്പൂരന്‍ എന്നിവരും തിരുമുടിയണിയും, രാത്രി 9ന് താഴെ കാവിലേക്ക് എഴുന്നള്ളത്ത്. 19 വരെ തെയ്യാട്ടങ്ങള്‍ ആവര്‍ത്തിക്കും. 20ന് രാവിലെ തിരുവാഭരണങ്ങള്‍ അറയില്‍ സൂക്ഷിക്കുന്ന ചടങ്ങോടെ ഉത്സവം സമാപിക്കും, പ്രധാന ഉത്സവദിനങ്ങളില്‍ വിവിധ ദേശക്കാരുടെ വകയായി കരിമരുന്ന പ്രയോഗവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: